Wednesday 15 October 2014

"എന്‍റെ മനസ്സിന്‍റെ പുസ്തകതാളില്‍"ഭാഗം നാല് ..

        " മുജെ ഹിന്ദി നഹി മാലൂം "😀😀😀 
    
 എന്റെ ആദ്യത്തെ സ്വദേശം വിട്ടുള്ള" വിദേശ" യാത്ര  1974 നവംമ്പറിൽ  പൂനയിലേക്കായി
രുന്നു ..(കേരളംവിട്ടുള്ള കന്നിയാത്ര..) 
ഭര്‍ത്താവിനൊപ്പം അദ്ദേഹത്തിന്‍റെ  ജോലി സ്ഥലത്തേക്ക് .കൂടെ ഏഴുമാസം പ്രായമുള്ള ഞങ്ങളുടെ  ആദ്യ കണ്മണിയായ ഷൈനി
 മോളും ! രണ്ടു ദിവസം മുഴുവന്‍ ട്രെയ്നില്‍
,മൂന്നാം ദിവസം ഉച്ചയോടെ ഞങ്ങൾ
 പൂനയിൽ എത്തി ..ഹോ!! ..മടുപ്പിക്കുന്ന യാത്ര ..(ഇടയില്‍  ഒരുകാര്യം പറഞ്ഞോട്ടെ .എന്റെ കുട്ടിക്കാലത്ത്  ഒത്തിരി ഇഷ്ട്മാ
യിരുന്നു  ട്രെയിൻ യാത്ര .അന്ന് അച്ഛനോടും ,അമ്മയോടുമൊപ്പം  എന്റെ ചേച്ചിയുടെ  ഭര്‍തൃവീട്ടില്‍ , ചിറക്കലിൽ നിന്നും തല
ശ്ശേരിക്കുള്ള  യാത്ര .. ഹോ! എന്തു രസമായിരുന്നു  😀 ട്രെയിന് ജനാലക്കല്‍ ഇരുന്നു  നമുക്കെതിര്‍ ദിശയിലേക്കോടുന്ന    മരങ്ങളും  ,മൃഗങ്ങളും ,കെട്ടിടങ്ങളും മറ്റും കാണാന്‍ ...ഓടി ക്കൊണ്ടിരിക്കുന്നത്  ട്രെയ്നാണെന്ന്  അന്നത്തെ കുഞ്ഞു കുട്ടിക്കറിയില്ലായിരുന്നു...) പൂനയിൽ
യെത്തിയതിനു  പിറ്റേ ദിവസം ,എന്തുകൊ
ണ്ടെന്നറിയില്ല  എന്റെ കുഞ്ഞുമോള്‍ക്ക്  നിലയ്ക്കാത്ത ചര്‍ദ്ദിയും ,വയറിളക്കവും 😔
 ഒരു ദിവസം ക്കൊണ്ട് ചുരുങ്ങിയത്  ഇരുപതു തവണയെങ്കിലും തുടര്‍ന്നിട്ടുണ്ടാവാം ...  ഹോ  എന്റെദൈവമേ ..ഞങ്ങള്‍ മോളെയും കൊണ്ട് അടുത്തുള്ള  വെല്‍ ഫെയര്‍ സെന്റെറിലേക്കോടി  .ഡോക്ടര്‍  കാര്യമായ  കുഴപ്പമൊന്നും  ഉള്ളതായി പറഞ്ഞില്ല .മെഡിസിന്‍  കൃത്യമായി കൊടുക്കാനും ,പാലിന് പുറമേ  തിളപ്പി
ച്ചാറ്റിയ  വെള്ളം ഒത്തിരി കുടിപ്പിക്കാനും പറഞ്ഞു . തന്നിരുന്ന മെഡിസിന്‍ കൃത്യമായി കൊടുത്തെങ്കിലും  മോളുടെ അസുഖത്തിനു  ഒരുമാറ്റവുമില്ലാതെ തുടര്‍ന്ന് സമയംഅര്‍ദ്ധ
രാത്രിയോളമായി .കുടിക്കുന്ന പാലും ,വെള്ള
വും മുഴുവനായും  രണ്ടു വഴിക്കായി പുറത്തു
 പോയിക്കൊണ്ടിരുന്നു ..ഞാനും  എന്റെ ചേട്ടനും  ബേജാറോടെ മുഖത്തോടുമുഖം  നോക്കി ..അവരവരുടെ  മനസ്സിലോടുന്ന  ചിന്തകള്‍  തമ്മില്‍ത്തമ്മില്‍  അറിയിക്കാ
തെ  എങ്ങിനെയോ  നേരംവെളുപ്പിച്ചു .അപ്പോഴേക്കും  മോളുടെ നാവു പുറത്തേക്ക്  തൂക്കിയിട്ടിരിക്കുകയായിരുന്നു  ..എന്റെ ഈശ്വരന്മാരെ   ഞങ്ങളുടെ പൊന്നുമോളെ  രക്ഷിക്കണേ ..എന്റെ അറിവിലുള്ള  ദൈവ
ങ്ങള്‍ക്കൊക്കെ  വഴിപാടു നേര്‍ന്നു ...ഉടനെ  ആര്‍മി വണ്ടി വരുത്തി  പൂന ആര്‍മി ഹോസ്പിറ്റലിലേക്ക്  പുറപ്പെട്ടു ...എന്റെ മോളുടെ സ്ഥിതി  വളരെ മോശമായ്ക്കൊ
ണ്ടിരിക്കുകയായിരുന്നു .എന്റെ മനസ്സിലൂടെ ഒരുപാട് ചിന്തകള്‍ കടന്നുപോയിക്കൊ
ണ്ടിരുന്നു ...എന്തിനാണീശ്വരാ പൂനയിലേക്ക്‌  വരാന്‍ തോന്നിയത് ..ഈ നാട്  എന്റെ  മോളെ എനിക്ക്  നഷ്ടപ്പെടുത്തുമോ  ?പലപല ചിന്തകളാല്‍  ഹോസ്പിറ്റലില്‍  എത്തിയതറിഞ്ഞില്ല മോളെയും കൊണ്ട്  കാഷ്വാലിറ്റിയിലെക്കോടി .മോളുടെ അവസ്ഥ കണ്ടതിനാലാവം  ഡോക്ടര്‍ പെട്ടന്നുതന്നെ പരിശോധിച്ചു ..കുട്ടിയെ ഉടനെ അഡ്മിറ്റ് ചെയ്യണം  കേസ് 
സീരിയസ്സ് ആണ് ..രാത്രിതന്നെ  ഹോസ്പി
റ്റലില്‍ എത്തിക്കാത്തതിനു  ഡോക്ടര്‍
 വഴക്കുപറഞ്ഞു ... അഡ്മിറ്റ്  എന്ന് കേട്ടത് മുതല്‍  എനിക്ക്  ബേജാറ്കൊണ്ട്ശ്വാസം
 നെഞ്ചില്‍ കുടുങ്ങിയത് പോലായി ..മേലോ
ട്ടും താഴോട്ടും  വരുന്നില്ല .ഒന്നാമതായി
എന്റെ പൊന്നുമോളെ എനിക്ക് നഷ്ട്ട
പ്പെടുമോയെന്നപേടി . പിന്നെ  മറ്റൊരു കാര്യം
 , എനിക്ക് ഹിന്ദി സ്കൂളില്‍  പഠിച്ച അറിവ
ല്ലാതെ ഹിന്ദി സംസാരിക്കാന്‍ അറിയില്ല ..അവിടെയാണെങ്കില്‍  എല്ലാവരും സംസാരിക്കുന്നത്  ഹിന്ദിയില്‍ ഏട്ടനാണെ
ങ്കില്‍  അവിടെ നില്‍ക്കാനും പറ്റത്തില്ല .വിസിറ്റെഴുസ്  ടൈമില്‍  മാത്രമേ വരാന്‍ പാടുള്ളൂ .ഞാനാകെധര്‍മ്മസങ്കട
ത്തിലായി  .സമയം 11മണി .വൈകുന്നേരം  നാലുമണിവരെ  വാര്‍ഡില്‍ കുറെ ഹിന്ദി ക്കാരുടെ നടുവില്‍ എന്നെയും മോളും തനിച്ചു വിട്ടു , എന്റെ മന:സമാധാന
ത്തിനുവേണ്ടി  ഏട്ടന്‍ ഒരുമലയാളി നേഴ്സ് നെ കണ്ടെത്തി ..എന്നെ കാട്ടികൊടുത്തിട്ട്‌ ,ഇയാള്‍ക്ക് ഹിന്ദി സംസാരിക്കാന്‍ അറിയില്ല  എന്തെങ്കിലും ആവശ്യം വരികയാണെങ്കില്‍  ഒന്ന് ഹെല്പ് ചെയ്യണേ യെന്നു റിക്വസ്റ്റ് ചെയ്തു ..എന്നിട്ട് എന്നോട്  ഏട്ടന്‍ പറഞ്ഞു   പേടി
ക്കേണ്ട  ഡോക്ടര്‍ വരുമ്പോള്‍  അ വർ
കൂടെയുണ്ടാവും ..അവരെല്ലാം മലയാള
ത്തിൽ  പറഞ്ഞുതരും , നാലുമണിക്ക് ഞാനെത്തുമെന്നും പറഞ്ഞു  പുള്ളിക്കാരന്‍  ക്വാട്ടെഴ്സ്സിലേക്കും  പോയി .
പിന്നെ അടുത്ത  ഊഴം ..ഡോക്ടരുടെ വര
വായി .കൂടെ രണ്ടുമൂന്നു കുട്ടി ഡോക്ടര്‍മാരും  എന്റെ നെഞ്ചിടിപ്പ് കൂടാൻ  തുടങ്ങി ..
ശരിക്കുംപറഞ്ഞാല്‍ അടുത്തു നില്‍ക്കുന്നവര്‍ക്ക്കേള്‍ക്കാം ..  എന്നെ പരിചയപ്പെടു
ത്തിയ സിസ്റ്ററെ  കണ്ടപ്പോള്‍  അല്‍പ്പം
 ആശ്വാസംതോന്നി .അവര്‍ സഹായിക്കുമല്ലോ .പിന്നെ ഡോക്ടർ മോളെ പരിശോ
ധിച്ചു .എന്നിട്ട് എന്റെ നേരെ തിരിഞ്ഞു "ബച്ചാ കിത്തനെ ബാര്‍  ട്ടട്ടികിയ ,കിത്തനെബാര്‍  ഉള്‍ട്ടി കിയാ"
 എനിക്ക് ഒന്നും മറുപടിപറയാന്‍  കഴിയാതെ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ..   സിസ്റ്ററുടെ വക "ബത്താവോന  കിത്തനാ
 ബാര്‍ കിയാ " എന്റെ കണ്ണില്‍ കണ്ണീര്
 നിറഞ്ഞു വന്നു ,എനിക്കൊന്നും പറയാന്‍
 പറ്റുന്നില്ല ..ഡോക്ടര്‍ക്ക്‌  എന്തോ എന്നോട്
 സഹതാപം തോന്നി ..ആര്‍ യു മലയാളി ? ഞാന്‍ തലയാട്ടി ..പിന്നീട്   നല്ല തമിഴ് ചുവയുള്ള മലയാളത്തില്‍  എന്നോട്  മോളുടെ കാര്യങ്ങളൊക്കെ തിരക്കി  .ഞാന്‍ എല്ലാം വിശദമായി  പറഞ്ഞു ..
ഡോക്ടര്‍ മെഡിസിനും  ഗ്ലൂക്കോസും  സ്റ്റാര്‍ട്ട്  ചെയ്തു ..  ഏതാനും മണികൂറുകള്‍ കൊണ്ട്  മോളുടെ പുറത്തേക്ക് തൂക്കിയിട്ടിരുന്ന  നാവ്‌ ഉള്ളിലേക്ക്  വലിഞ്ഞു ..മോളുടെ മുഖത്തു  ഇത്തിരി  പ്രസരിപ്പ്  വരാന്‍ തുടങ്ങി ..എല്ലാം ഈശ്വര കൃപ 🙏
 (സോറി ഇനിഞാനൊരു കാര്യം പറഞ്ഞോട്ടെ ..ആ "അഹങ്കാരി "യായ മറുനാടന്‍ മലയാളി സിസ്റ്ററെ  ഞാനെന്നും  ഓര്‍ക്കും 😒 ശരിക്കും പറയുക
യാണെങ്കില്‍  മലയാളികള്‍ക്ക് തന്നെ  അപമാനമാണ്  ഇങ്ങിനെയുള്ള ചിലര്‍ ..കൂട്ടത്തില്‍ ആ നല്ല  തമിഴ് ഡോക്ടറെ  ഒരിക്കലും മറക്കില്ല ..മറക്കാന്‍  പറ്റില്ല  മോളുടെ പുനര്‍ജന്മം ...അദ്ദേഹത്തിന്‍റെ  വരദാന
മാണ് എന്നും ഞാന്‍ കരുതുന്നു ..)   
നാലുമണി ആയപ്പോഴേക്കും  ഏട്ടന്‍ തിരിച്ചെത്തി .മോളുടെ  ആദ്യാവസ്ഥയില്‍  വന്ന മാറ്റം കണ്ട് ഏട്ടന്‍ ഒത്തിരി സന്തോഷിച്ചു ..പിന്നെ ഡോക്ടര്‍ ഹിന്ദിയില്‍ മോളുടെ വിവരം തിരക്കിയതും  ഞാന്‍  മിണ്ടാതി
രുന്നതും ,ഏല്‍പ്പിച്ച മലയാളി സിസ്റ്ററുടെ  പ്രകടനവും  വിശദമായി  ഏട്ടനോട് പറഞ്ഞു ..അന്നുമുതല്‍  ഏട്ടന്റെ വക ഹിന്ദി ക്ലാസ്സ്‌ തുടങ്ങി ..ഒരു ഡയറിയില്‍  ഡോക്ടറോട്  ചോദിക്കേണ്ടതും   പറയേണ്ടതുമായ   വാചകങ്ങള്‍ ,മറ്റുള്ളവര്‍ വല്ലതും ചോദിച്ചാല്‍  പറയേണ്ടത് ..അങ്ങിനെയങ്ങിനെ   നീണ്ട ഒന്‍പതു  ദിവസം ...ഞങ്ങളുടെ മോള് പൂര്‍ണ്ണ ആരോഗ്യ
വതിയായി  .കൂട്ടത്തില്‍  അമ്മ അച്ഛനിലൂടെ  അത്യാവശ്യംവേണ്ടുന്ന  ഹിന്ദിയും പഠിച്ചു .അന്നത്തെ ആ ഒന്‍പതു ദിവസം  ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സ് പിടയും ..
പിന്നെ   ഭാഷയറിയാത്തോരിടത്തു  അക്കാലത്ത് (ഇപ്പോഴാണെങ്കില്‍  നോ പ്രോബ്ലം )എത്തിപ്പെട്ടാലുള്ള  അവസ്ഥ  വളരെ ദയനീയമാണ് .സംസാരിക്കുമ്പോള്‍  തോട തോടാ  എന്നുപയോഗിക്കേണ്ട  സ്ഥാനത്തു  നമ്മള്‍  സ്കൂളില്‍  പഠിച്ചിരുന്ന   ..കുച്ച് =കുറച്ച്‌ എന്നര്‍ത്ഥം വെച്ച്  കുച്ച് കുച്ച്  എന്ന് പറഞ്ഞിട്ടുണ്ട് ഞാന്‍ ..കേട്ടവര്‍ ചിരിക്കും ...ഹോസ്പിറ്റലിലെ ഹിന്ദി ക്കാരിയായ  തൂപ്പുകാരി    ഒരു ദിവസം എന്നോട് പറഞ്ഞു "ബഹന്ജി ഉതര്‍ നഹി തൂക്ന " സത്യത്തില്‍ എനിക്ക് അവര്പറഞ്ഞ  കാര്യം മനസ്സിലായില്ല .ഞാന്‍ എന്നോടായിരിക്കില്ല അവര്‍ പറഞ്ഞത് എന്നുകരുതി  അവരുടെ മുന്നില്‍ വെച്ചുതന്നെ അവിടെ തുപ്പി ..ആസ്ത്രീ  എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്   നടന്നുപോയി ..     
ഞാനാദ്യം  സംസാരിക്കാന്‍ പഠിച്ച ഹിന്ദി  ഇങ്ങിനെയാണ്‌ കിത്തനബാര്  ട്ടട്ടികിയാ ?   തീന്‍  ബാര്‍ ട്ടട്ടി കിയാ ഹെ ..കിത്തനെ  ബാര്‍  ഉള്‍ട്ടി കിയാ ഹെ ?  ഇത്തനാബാര്‍ ....അങ്ങിനെ തുടര്‍ന്നൂ എന്റെ ഹിന്ദി പഠനം ...ഒന്നും അറിയാത്ത അവസരത്തില്‍  എനിക്ക് തോന്നിയിട്ടുണ്ട് , ഈ ഹിന്ദിക്കാര്‍   എന്തി
നാണപ്പാ  ഏതു നേരവും എന്തുപറ
ഞ്ഞാലും അച്ഛാ അച്ഛാ അച്ഛാ  എന്നിങ്ങനെ വിളിച്ചുകൊണ്ടിരിക്കുന്നത്  എന്ന് ..സംശയം ഏട്ടന്‍ വന്നപ്പോള്‍ ചോദിച്ചു ...എന്റെ സംശയം കേട്ടപ്പോള്‍ ആദ്യം അങ്ങേരു  കുടുകുടാ ചിരിച്ചു ..എനിക്ക് ദേഷ്യമാ വന്നത് ..നിങ്ങള്‍ കാര്യം പറയാതെ.. ക്ക് ക്ക് ക്ക് ചിരിക്കുന്നതെന്തിനാ ?പുള്ളിക്കാരന്‍  ചിരി നിര്‍ത്തി പറഞ്ഞു ..എടി പൊട്ടി  അവര്‍ അച്ഛനെ വിളിക്കുന്നതല്ല ..ഒരാള്‍ മറ്റൊരാ
ളോട് സംസാരിക്കുമ്പോള്‍ ..ഒകെ അല്ലെങ്കില്
  ശരി എന്നൊക്കെ പറയാറില്ലേ ..അതു
പോലെ  അവരുടെ ഭാഷയില്‍  അച്ചാ..അച്ചാ എന്നുപറയും ..
ഞാന്‍  പലപ്പോഴും ഇതൊക്കെ ഓര്‍ത്ത്(അറിവില്ലായ്മ ) പലരോടും പറഞ്ഞും ചിരിക്കാറുണ്ട് .പിന്നീട്
 രണ്ടു വര്‍ഷത്തിനു  ശേഷം  ഇതേ  ഹോസ്പിറ്റലില്‍  എന്റെ  രണ്ടാമത്തെ ഡെലിവറിക്ക് വേണ്ടി  പോയിരു
ന്നു ..അപ്പോള്‍ എനിക്ക് ഹിന്ദിക്ക്  പഞ്ഞമില്ലായിരുന്നു ..എന്റെ ആദ്യാനുഭവം  മനസ്സിലുള്ളതുകൊണ്ടാവാം ,ഹിന്ദി അറിയാതിരുന്ന രണ്ടുമൂന്നു പേരെ ഞാന്‍ പല അവസരത്തിലായി  സഹായിച്ചിട്ടുണ്ട് . ഇതൊക്കെ  ജീവിതത്തിലെ  മറക്കാന്‍ പറ്റാത്ത  പാഠങ്ങളാണ്...
ഇതിലെ കഥാപാത്രമായിരുന്ന  മോള്   UKyil  കുടുംബ സമേതം  കഴിയുന്നു ..അവര്‍ക്ക് രണ്ടു വയസ്സുള്ള ഒരു  മകനുണ്ട് ,അവളുടെ ഭര്‍ത്താവ് .. ഇവിടെ ഡോക്ട
റാണ് .അവള്‍ ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നില്ല ..ഇപ്പോള്‍  ഇവരോടൊപ്പം  കൊച്ചുമോന്റെ കളികൂട്ടായി  ആറുമാസത്തേക്ക് cഞാനും ഇവിടെയുണ്ട്  .
    🙏

Wednesday 30 July 2014

എന്‍റെ മനസ്സിന്‍റെ പുസ്തകത്താളില്‍(ഭാഗം നാല് )

          " മുജെ ഹിന്ദി നഹി മാലൂം‌ "😀😀😀
    
           എന്‍റെ സ്വദേശം വിട്ടുള്ള ആദ്യത്തെ 
വിദേശയാത്ര1974നവംമ്പറില്‍  പൂനയിലേക്കായിരുന്നു ..(കേരളംവിട്ടുള്ളകന്നിയാത്ര ..) ഭര്‍ത്താവിനൊപ്പംഅദ്ദേഹത്തിന്‍റെ  ജോലിസ്ഥല
ത്തേക്ക്. കൂടെ ഏഴുമാസം പ്രായമുള്ള ഞങ്ങളുടെ  ആദ്യ കണ്മണിയായ  മോളും .രണ്ടു ദിവസം മുഴുവന്‍ ട്രെയ്നില്‍ ..മൂന്നാം  ദിവസം അവിടെയെത്തി ഹോ!! ..മടുപ്പിക്കുന്ന യാത്ര ..
(ഇടയില്‍  ഒരുകാര്യംപറഞ്ഞോട്ടെ ... എന്‍റെകുട്ടിക്കാലത്ത്ഒത്തിരിഇഷ്ട്മായിരുന്നു  ട്രെയിന്‍ യാത്ര .അന്ന് അച്ഛനോടും ,അമ്മയോടുമൊപ്പം  എന്‍റെ  ചേച്ചിയുടെ  ഭര്‍തൃവീട്ടില്‍ ചിറക്കലില്‍ നിന്നും തലശ്ശേരിക്കുള്ള  യാത്ര ..  ..ഹോ! എന്തു രസമായിരുന്നു ...ട്രെയിന്‍ ജനാലക്കല്‍ ഇരുന്നു  നമുക്കെതിര്‍ ദിശയിലേക്കോടുന്ന    മരങ്ങളും  ,മൃഗങ്ങളും ,കെട്ടിടങ്ങളും മറ്റും കാണാന്‍ ...ഓടികൊണ്ടിരിക്കുന്നത്  ട്രെയ്നാണെന്ന്  അന്നത്തെ കുഞ്ഞുകുട്ടിക്കറിയില്ലായിരുന്നു...ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് അറിവ്‌ ഇത്തിരികൂടുതലാണ് ,അവര്‍ വളരുന്ന സാഹചര്യങ്ങള്‍  പ്രധാന ഘടകംതന്നെയാണ് .)
ഞങ്ങള്‍പൂനയിലെത്തിയത്തിയതിനുപിറ്റേദിവസംഎന്തുകൊണ്ടെന്നറിയില്ല  എന്‍റെ കുഞ്ഞുമോള്‍ക്ക്   നിലയ്ക്കാത്ത ചര്‍ദ്ദിയും ,വയറിളക്കവും ..ഒരു ദിവസംക്കൊണ്ട് ചുരുങ്ങിയത്  ഇരുപതു തവണ യെങ്കിലും തുടര്‍ന്നിട്ടുണ്ടാവാം ...  ഹോ  എന്‍റെ  ദൈവമേ ..ഞങ്ങള്‍ മോളെയും കൊണ്ട് അടുത്തുള്ള  വെല്‍ഫെയര്‍  സെന്‍ററിലേക്കോടി ..ഡോക്ടര്‍  കാര്യമായ  കുഴപ്പമൊന്നും  ഉള്ളതായി പറഞ്ഞില്ല .മെഡിസിന്‍  കൃത്യമായി കൊടുക്കാനും ,പാലിന് പുറമേ  തിളപ്പിച്ചാറ്റിയ  വെള്ളം ഒത്തിരി കുടിപ്പിക്കാനും പറഞ്ഞു . തന്നിരുന്ന മെഡിസിന്‍ കൃത്യമായി കൊടുത്തെങ്കിലും  മോളുടെ അസുഖത്തിനു  ഒരുമാറ്റവുമില്ലാതെ തുടര്‍ന്ന് ..സമയം അര്‍ദ്ധരാത്രിയോളമായി .കുടിക്കുന്ന പാലും ,വെള്ളവും മുഴുവനായും  രണ്ടു വഴിക്കായി  പുറത്തു പോയിക്കൊണ്ടിരുന്നു ..ഞാനും  എന്‍റെ  ചേട്ടനും  ബേജാറോടെ മുഖത്തോടുമുഖം  നോക്കി ..അവരവരുടെ  മനസ്സിലോടുന്ന  ചിന്തകള്‍  തമ്മില്‍ത്തമ്മില്‍  അറിയിക്കാതെ  എങ്ങിനെയോ  നേരം വെളുപ്പിച്ചു ..അപ്പോഴേക്കും  മോളുടെ നാവു പുറത്തേക്ക്  തൂക്കിയിട്ടിരിക്കുകയായിരുന്നു  ..എന്‍റെ   ഈശ്വരന്മാരെ   ഞങ്ങളുടെ പൊന്നുമോളെ  രക്ഷിക്കണേ ..എന്‍റെ അറിവിലുള്ള  ദൈവങ്ങള്‍ക്കൊക്കെ  നിവേദനംസമര്‍പ്പിച്ചു വഴിപാടു നേര്‍ന്നു ...ഉടനെ  ആര്‍മിയുടെ വണ്ടിവരുത്തി  പൂന  ആര്‍മി ഹോസ്പിറ്റലിലേക്ക്  പുറപ്പെട്ടു ...എന്‍റെ   മോളുടെ സ്ഥിതി  വളരെ മോശമായ്ക്കൊണ്ടിരിക്കുകയായിരുന്നു .എന്‍റെ മനസ്സിലൂടെ ഒരുപാട് ചിന്തകള്‍ കടന്നുപോയിക്കൊണ്ടിരുന്നു ..."എന്തിനാണീശ്വരാ പൂനയിലേക്ക്‌  വരാന്‍ തോന്നിയത് ..ഈ നാട്  എന്റെ  മോളെ എനിക്ക്  നഷ്ടപ്പെടുത്തുമോ ?"പലപല ചിന്തകളാല്‍  ഹോസ്പിറ്റലില്‍  എത്തിയതറിഞ്ഞില്ല ..
മോളെയും കൊണ്ട്  കാഷ്വാലിറ്റിയിലേക്കോടി . മോളുടെ അവസ്ഥ കണ്ടതിനാലാവം  ഡോക്ടര്‍ പെട്ടന്നുതന്നെ പരിശോധിച്ചു ..കുട്ടിയെ ഉടനെ അഡ്മിറ്റ് ചെയ്യണം  കുട്ടിയുടെ അവസ്ഥ വളരെ സീരിയസാണ് ..രാത്രിതന്നെഹോസ്പിറ്റലില്‍ എത്തിക്കാത്തതിനുഡോക്ടര്‍ വഴക്കുപറഞ്ഞു ... അഡ്മിറ്റ്  എന്ന് കേട്ടത് മുതല്‍  എനിക്ക്  ബേജാറ്കൊണ്ട്   ശ്വാസം നെഞ്ചില്‍ കുടുങ്ങിയത് പോലായി ശ്വാസം മേലോട്ടും താഴോട്ടും  വരുന്നില്ല .
ഒന്നാമതായി  എന്‍റെ പൊന്നുമോളെ എനിക്ക് നഷ്ട്ടപ്പെടുമോയെന്ന പേടി .മറ്റൊരുകാര്യം  എനിക്ക് ഹിന്ദി സ്കൂളില്‍  പഠിച്ച അറിവല്ലാതെ ഹിന്ദി സംസാരിക്കാന്‍അറിയില്ല..അവിടെയാണെങ്കില്‍  എല്ലാവരും സംസാരിക്കുന്നത്  ഹിന്ദിയില്‍ ...ഏട്ടനാണെങ്കില്‍  അവിടെ നില്‍ക്കാനും പറ്റത്തില്ല .വിസിറ്റെഴുസ്  ടൈമില്‍മാത്രമേവരാന്‍പാടുള്ളൂ...ഞാനാകെധര്‍മ്മസങ്കടത്തിലായി  .സമയം 11മണി  ...വൈകുന്നേരം  നാലുമണി വരെ  വാര്‍ഡില്‍ കുറെ ഹിന്ദി ക്കാരുടെ നടുവില്‍ എന്നെയും മോളെയും   തനിച്ചു വിട്ടു ...എന്‍റെ  മന :സമാധാനത്തിനുവേണ്ടി  ഏട്ടന്‍ ഒരു മലയാളി നേഴ്സ് നെ കണ്ടെത്തി ..എന്നെ കാട്ടികൊടുത്തിട്ട്‌ ,ഇയാള്‍ക്ക് ഹിന്ദി സംസാരിക്കാന്‍അറിയില്ലഎന്തെങ്കിലും ആവശ്യം വരികയാണെങ്കില്‍  ഒന്ന് ഹെല്പ് ചെയ്യണേ യെന്നു റിക്വസ്റ്റ് ചെയ്തു ..എന്നിട്ട് എന്നോട്  ഏട്ടന്‍ പറഞ്ഞു   പേടിക്കേണ്ട  ഡോക്ടര്‍ വരുമ്പോള്‍  അവര്‍ കൂടെയുണ്ടാവും ..അവരെല്ലാം മലയാളത്തില്‍  പറഞ്ഞുതരും ...നാലുമണിക്ക് ഞാനെത്തുമെന്നും പറഞ്ഞു  പുള്ളിക്കാരന്‍  ക്വാട്ടെഴ്സ്സിലേക്കും  പോയി .
പിന്നെ അടുത്തഊഴം ..ഡോക്ടരുടെവരവായി .കൂടെ രണ്ടുമൂന്നു കുട്ടി ഡോക്ടര്‍മാരും..  എന്‍റെനെഞ്ചിടിപ്പ് കൂടാന്‍ തുടങ്ങി ..ശരിക്കും പറഞ്ഞാല്‍ അടുത്തു നില്‍ക്കുന്നവര്‍ക്ക് കേള്‍ക്കാം ..  എന്നെ പരിചയപ്പെടുത്തിയ സിസ്റ്ററെയുംകൂടെകണ്ടപ്പോള്‍അല്‍പ്പം ആശ്വാസം തോന്നി ,അവര്‍ സഹായിക്കുമല്ലോ ... പിന്നെഡോക്ടര്‍ മോളെ പരിശോധിച്ചു ..എന്നിട്ട്എന്‍റെനേരെതിരിഞ്ഞു "ബച്ച കിത്തനെ ബാര്‍  ട്ടട്ടികിയ ,കിത്തനെബാര്‍  ഉള്‍ട്ടി കിയാ "എനിക്ക് ഒന്നും മറുപടിപറയാന്‍കഴിയാതെ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ..   സിസ്റ്ററുടെ വക "ബത്താവോന  കിത്തനാ ബാര്‍ കിയാ " എന്റെ കണ്ണില്‍ കണ്ണീര്‍ നിറഞ്ഞു വന്നു  എനിക്കൊന്നും പറയാന്‍ പറ്റുന്നില്ല ..ഡോക്ടര്‍ക്ക്‌  എന്തോ എന്നോട് സഹതാപം തോന്നി ..ആര്‍ യു മലയാളി ? ഞാന്‍ തലയാട്ടി ..പിന്നീട്   നല്ല തമിഴ് ചുവയുള്ള മലയാളത്തില്‍  എന്നോട്  മോളുടെ കാര്യങ്ങളൊക്കെ തിരക്കി  .ഞാന്‍ എല്ലാം വിശദമായി  പറഞ്ഞു ..
ഡോക്ടര്‍മെഡിസിനും  ഗ്ലൂക്കോസുംസ്റ്റാര്‍ട്ട്ചെയ്തു ..  ഏതാനും മണികൂറുകള്‍ കൊണ്ട്  മോളുടെ പുറത്തേക്ക് തൂക്കിയിട്ടിരുന്ന  നാവ്‌ ഉള്ളിലേക്ക്  വലിഞ്ഞു ..മോളുടെ മുഖത്തു  ഇത്തിരി  പ്രസരിപ്പ്  വരാന്‍ തുടങ്ങി ..എല്ലാം ഈശ്വര കൃപ ...    
 (സോറി ഇനിഞാനൊരു കാര്യം പറഞ്ഞോട്ടെ ..ആ "അഹങ്കാരി "യായ മറുനാടന്‍ മലയാളി സിസ്റ്ററെ  ഞാനെന്നും  ഓര്‍ക്കും ..ശരിക്കും പറയുകയാണെങ്കില്‍  മലയാളികള്‍ക്ക് തന്നെ  അപമാനമാണ്  ഇങ്ങിനെയുള്ള ചിലര്‍ ..കൂട്ടത്തില്‍ ആ നല്ല  തമിഴ് ഡോക്ടറെ  ഒരിക്കലും മറക്കില്ല ..മറക്കാന്‍  പറ്റില്ല  മോളുടെ പുനര്‍ജന്മം ...അദ്ദേഹത്തിന്‍റെ വരധാനമാണ് എന്നും ഞാന്‍ കരുതുന്നു ..)   
നാലുമണി ആയപ്പോഴേക്കും  ഏട്ടന്‍ തിരിച്ചെത്തി .മോളുടെ  ആദ്യാവസ്ഥയില്‍  വന്ന മാറ്റം കണ്ട് ഏട്ടന്‍ ഒത്തിരി സന്തോഷിച്ചു ..പിന്നെ ഡോക്ടര്‍ ഹിന്ദി യില്‍ മോളുടെ വിവരം തിരക്കിയതും  ഞാന്‍ മിണ്ടാതിരുന്നതും ,ഏല്‍പ്പിച്ച മലയാളി സിസ്റ്ററുടെ  പ്രകടനവും  വിശദമായി  ഏട്ടനോട് പറഞ്ഞു ..അന്നുമുതല്‍  ഏട്ടന്‍റെ വക ഹിന്ദി ക്ലാസ്സ്‌ തുടങ്ങി ..ഒരു ഡയറിയില്‍  ഡോക്ടറോട്  ചോദിക്കേണ്ടതും   പറയേണ്ടതുമായ   വാചകങ്ങള്‍ ,മറ്റുള്ളവര്‍ വല്ലതും ചോദിച്ചാല്‍  പറയേണ്ടത് ..അങ്ങിനെയങ്ങിനെ   നീണ്ട ഒന്‍പതു  ദിവസം ...ഞങ്ങളുടെ മോള് പൂര്‍ണ്ണ ആരോഗ്യവതിയായി  .കൂട്ടത്തില്‍  അമ്മ അച്ഛനിലൂടെ  അത്യാവശ്യം  വേണ്ടുന്ന  ഹിന്ദിയും  പഠിച്ചു .അന്നത്തെ ആ ഒന്‍പതു ദിവസം  ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സ് പിടയും ..
പിന്നെ   ഭാഷയറിയാത്തോരിടത്തു  അക്കാലത്ത് (ഇപ്പോഴാണെങ്കില്‍  നോ പ്രോബ്ലം )എത്തിപ്പെട്ടാലുള്ള  അവസ്ഥ  വളരെ ദയനീയമാണ് ....സംസാരിക്കുമ്പോള്‍  തോട തോടാ  എന്നുപയോഗിക്കേണ്ട  സ്ഥാനത്തു  നമ്മള്‍  സ്കൂളില്‍  പഠിച്ചിരുന്ന   ..കുച്ച് =കുറച്ച്‌ എന്നര്‍ത്ഥം വെച്ച്  കുച്ച് കുച്ച്  എന്ന് പറഞ്ഞിട്ടുണ്ട് ഞാന്‍ ..കേട്ടവര്‍ ചിരിക്കും ...ഹോസ്പിറ്റലിലെ ഹിന്ദി ക്കാരിയായ   തൂപ്പുകാരി    ഒരു ദിവസം എന്നോട് പറഞ്ഞു "ബഹന്ജി ഉതര്‍ നഹി തൂക്ന " സത്യത്തില്‍ എനിക്ക് അവര്പറഞ്ഞ  കാര്യം  മനസ്സിലായില്ല .ഞാന്‍ എന്നോടായിരിക്കില്ല അവര്‍ പറഞ്ഞത് എന്നുകരുതി  അവരുടെ മുന്നില്‍ വെച്ചുതന്നെ അവിടെ തുപ്പി ..ആസ്ത്രീ  എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്   നടന്നുപോയി ..     
ഞാനാദ്യം  സംസാരിക്കാന്‍ പഠിച്ച ഹിന്ദി  ഇങ്ങിനെയാണ്‌ ..കിത്തനബാര്‍  ട്ടട്ടികിയാ ?   തീന്‍  ബാര്‍ ട്ടട്ടി കിയാ ഹെ ..കിത്തനെ  ബാര്‍  ഉള്‍ട്ടി കിയാ ഹെ ?  ഇത്തനാബാര്‍ ....അങ്ങിനെ തുടര്‍ന്നൂ എന്‍റെ ഹിന്ദി പഠനം ...ഒന്നും അറിയാത്ത  അവസരത്തില്‍  എനിക്ക് തോന്നിയിട്ടുണ്ട്  ഈ ഹിന്ദിക്കാര്‍  എന്തിനാണപ്പാ  ഏതു നേരവും എന്തുപറഞ്ഞാലും അച്ഛാ അച്ഛാ അച്ഛാ  എന്നിങ്ങനെ വിളിച്ചുകൊണ്ടിരിക്കുന്നത്  എന്ന് ..സംശയം ഏട്ടന്‍ വന്നപ്പോള്‍ ചോദിച്ചു ...എന്‍റെ  സംശയം കേട്ടപ്പോള്‍ ആദ്യം അങ്ങേരു  കുടുകുടാ ചിരിച്ചു ..എനിക്ക് ദേഷ്യമാവന്നത് ..നിങ്ങള്‍ കാര്യം പറയാതെ.. ക്ക് ക്ക് ക്ക് ചിരിക്കുന്നതെന്തിനാ ?പുള്ളിക്കാരന്‍  ചിരി നിര്‍ത്തി പറഞ്ഞു ..എടി പൊട്ടി  അവര്‍ അച്ഛനെ വിളിക്കുന്നതല്ല ..ഒരാള്‍ മറ്റൊരാളോട് സംസാരിക്കുമ്പോള്‍ ..ഒകെ  അല്ലെങ്കില്‍  ശരി എന്നൊക്കെ പറയാറില്ലേ ..അതുപോലെ  അവരുടെ ഭാഷയില്‍  അച്ചാ..അച്ചാ എന്നുപറയും ..
ഞാന്‍  പലപ്പോഴും ഇതൊക്കെ ഓര്‍ത്ത്(അറിവില്ലായ്മ ) പലരോടും പറഞ്ഞും ചിരിക്കാറുണ്ട് .
പിന്നീട് രണ്ടു വര്‍ഷത്തിനു  ശേഷം  ഇതേ  ഹോസ്പിറ്റലില്‍  എന്‍റെ  രണ്ടാമത്തെ ഡെലിവറിക്ക് വേണ്ടി  പോയിരുന്നു ..അപ്പോള്‍ എനിക്ക് ഹിന്ദിക്ക്  പഞ്ഞമില്ലായിരുന്നു ..എന്‍റെ    ആദ്യാനുഭവം  മനസ്സിലുള്ളതുകൊണ്ടാവാം ,ഹിന്ദി അറിയാതിരുന്ന രണ്ടുമൂന്നു പേരെ ഞാന്‍ പല അവസരത്തിലായി  സഹായിച്ചിട്ടുണ്ട് . ഇതൊക്കെ  ജീവിതത്തിലെ  മറക്കാന്‍ പറ്റാത്ത  പാഠങ്ങളാണ്...
ഇതിലെ കഥാപാത്ര മായിരുന്ന  മോള്  ഇവിടെ  UKyil  കുടുംബ സമേതം  കഴിയുന്നു ..അവള്‍ക്ക് ആറുവയസ്സു,ഒരുവയസ്സുമുള്ള രണ്ടാങ്കുട്ടികള്‍,,അവളുടെ ഭര്‍ത്താവ് ഇവിടെ  ഡോക്ടറാണ് .അവള്‍ ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നില്ല ..ഇവരോടൊപ്പം  കൊച്ചുമക്കളുടെ  കളികൂട്ടുകാരിയായി   ആറുമാസത്തേക്ക് cഞാനും ഇവിടെയുണ്ട്  ...
    

Monday 14 July 2014

"എന്‍റെമനസ്സിന്‍റെ പുസ്തകതാളില്‍ "(ഭാഗം മൂന്ന്)

                                     "ഞങ്ങളുടെ സ്നേഹക്കൂട്  "
'
ഈ വീടിന് എത്രത്തോളം കാലപ്പഴക്കമുണ്ടെന്നുപറയാന്‍ എനിക്ക് പറ്റില്ല .എന്‍റെ വിവാഹം(1970) കഴിഞ്ഞു ,വലതുകാല്‍ വെച്ചുകയറി വന്നത് ഈ വീട്ടിലേക്കാണ് .അന്ന് ഈ വീട്ടില്‍ ,അമ്മയും മക്കളും ,മക്കളുടെ മക്കളും ഒരു വേലക്കാരിയുമടക്കം ഏതാണ്ട് 24 പേര്‍ അടങ്ങിയ കൂട്ടുകുടുംബാംഗങ്ങള്‍ ഇവിടെ താമസിച്ചിരുന്നു . ഞാന്‍ വിവാഹം കഴിഞ്ഞു അധികം താമസിയാതെ തന്നെ ഭര്‍ത്താവിനോടൊപ്പം ഉലകം ചുറ്റാന്‍തുടങ്ങി (അദ്ദേഹത്തിന്‍റെ ജോലിസ്ഥലത്താണ് പോയത് കേട്ടോ ) കാലക്രമേണ ഓരോരുത്തരും വേറെ വേറെ വീടുവെച്ചു താമസം മാറി . ഇത്രയധികംആള്‍ക്കാര്‍ താമസിച്ച വീടിന്‍റെയവസ്ഥ ഊഹിക്കാമല്ലോ ..കേടുവന്നാലും ചിതലരിച്ചാലും ആരും റിപ്പയര്‍ ചെയ്യില്ല .എല്ലാവര്‍ക്കും വേണ്ട സ്വത്തല്ലേ ..എല്ലാവരും സ്വന്തമായി വീട് പണിതപ്പോള്‍ ,പിന്നെ ഈ വീട്ടില്‍ താമസിക്കാന്‍ ആരും ഇല്ലാതായി . എട്ടു വര്‍ഷത്തോളം പൂട്ടിയിട്ടപ്പോള്‍ വീടിന്‍റെ അവസ്ഥ വളരെ ദയനീയമായിരുന്നു .

പിന്നെ വൈകാതെ പാര്‍ട്ടീഷന്‍ നടന്നു . ആ വീടിനോടുള്ള അറ്റാച്ച്മെന്‍റ് കാരണം എന്‍റെ ഭര്‍ത്താവ് ആ വീടിനു (വീടെന്ന് പറയാന്‍ പറ്റില്ല ,വെറും വീടിന്‍റെ അസ്ഥികൂടം എന്നതാവും ശരി ) വിലകെട്ടി എല്ലാവര്ക്കും കാശ് കൊടുത്ത് 1989 ല്‍ സ്വയം ഏറ്റെടുത്തു.
പലരും ഞങ്ങളെ ഉപദേശിച്ചു.ഈ വീട് കമ്പ്ലീറ്റ്‌ പൊളിച്ചുമാറ്റി പണിയുന്നതായിരിക്കും നല്ലത് .പഴയ വീടിന്മേല്‍ പൈസ ചിലവിട്ടാല്‍ ,ഒത്തിരി ചിലവിടെണ്ടിവരും .അങ്ങിനെ പലേവിധ ഉപദേശങ്ങള്‍ ..
എന്നാല്‍ ഞങ്ങള്‍ക്ക് അതൊന്നും ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല .ആ വീടിന്‍റെ തനിമ ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നു . പ്രത്യേകിച്ചും മക്കള്‍ക്ക്‌ .
പിന്നെ വൈകിയില്ല ,ഓടൊക്കെ ഇറക്കിച്ചു .മേല്കൂരയുടെ ദ്രവിച്ച മരങ്ങളൊക്കെ പൊളിച്ചുമാറ്റി .തേക്കില്‍ പുതിയതായി പണിത് കെട്ടുകയറ്റുന്നതിന് മുന്നേ റീ പ്ലാസ്റ്ററിങ്ങ് നടത്തി .കെട്ടുകയറ്റി , ഓടുവെച്ചു. 
റീ ഫ്ലോറിങ്ങ് , റീ വയറിങ്ങ് ചെയ്തു .പെയ്ന്റിങ്ങും ,ഗൈറ്റു ഫിറ്റിങ്ങും കൂടിയായപ്പോള്‍ ,ഞങ്ങളുടെ "പഴമ നിലനിര്‍ത്തി കൊണ്ടുള്ള പുതുക്കി പണിത വീട് താമസത്തിന് റെഡി .ഇത്രയും പണി തീര്‍ക്കാന്‍ അഞ്ചു മാസം വേണ്ടിവന്നു .വലിയൊരു മുതല്‍മുടക്കും . എങ്കിലും ഞങ്ങള്‍ സംതൃപ്തരാണ്.
1990 മാര്‍ച്ചില്‍ താമസം തുടങ്ങിയപ്പോള്‍ ആദ്യ നാളുകളില്‍ അല്‍പ്പം വിമ്മിഷ്ടമായിരുന്നു .ഇരുപത്തിനാലോളം ആള്‍ക്കാര്‍ താമസിച്ചിരുന്ന വീട്ടില്‍ ഞങ്ങള്‍ നാലുപേര്‍ മാത്രം ...ക്രമേണ അതും ശീലമായി .
ഏറെ കാലം എന്‍റെ ഭര്‍ത്താവും ഞാനും ഞങ്ങളുടെ രണ്ടു മക്കളും അടങ്ങിയ ഒരു കൊച്ചുകുടുംബത്തിന്‍റെ സ്നേഹവും ,സന്തോഷവും സമന്വയിച്ചു നിന്നിരുന്ന തായിരുന്നു ഞങ്ങളുടെ വീട് .
എന്നാല്‍ "2001 ജൂലായ് ഒന്ന് "പിറന്നത് ഞങ്ങളുടെ സന്തോഷവും സമാധനവും തല്ലികെടുത്തുകൊണ്ടായിരുന്നു ..ഒരിക്കലും മറക്കാന്‍ കഴിയാത്ത ദുഃഖം നല്കികൊണ്ടായിരുന്നു .എന്‍റെ ഗൃഹനാഥന്‍ അപ്രതീക്ഷിതമായ , ഹൃദയാഘാതം കാരണം ഇഹലോകവാസം വെടിഞ്ഞു.
എനിക്കിന്നും ആ ഷോക്കില്‍ നിന്നും മോചനം കിട്ടിയിട്ടില്ല .എല്ലാ ദുഖവും ഉള്ളിലൊതുക്കി ,മക്കളെയറിയിക്കാതെ ഉള്ളിടം കനല്‍ ചൂളയില്‍ എരിയുംപോഴും , ആ നല്ലകാലത്തിന്‍റെ ഓര്‍മ്മകളിലും ,മക്കളുടെയും കൊച്ചു മക്കളുടെയും സന്തോഷത്തി ലും  
സങ്കടത്തിലും പങ്കുചേര്‍ന്നും ,ഇങ്ങിനെ അല്‍പ്പം ബ്ലോഗെഴുത്തും ,വായനയുമായി കാലം  കഴിക്കുന്നു ,....

ഇപ്പോള്‍ ഏഴു വര്‍ഷമായി ഈ വീട് പൂട്ടികിടക്കുകയാണ് ,എല്ലാവര്‍ഷവും ഒരുമാസം മകനോടുംകുടുംബത്തോടുമൊപ്പം ഇവിടെ വന്നു താമസിക്കാറുണ്ട്.ചില വര്‍ഷങ്ങളില്‍ ഈ സമയം മോളും കുടുംബവും കുറച്ചു ദിവസത്തേക്ക് എത്തും അപ്പോള്‍ മക്കളും കൊച്ചുമക്കളും ഒത്തുള്ള ആ സന്തോഷത്തില്‍ എന്നോടൊപ്പം അവരുടെ അഛനും പങ്കെടുക്കുന്നതായി എനിക്ക് അനുഭവപ്പെടാറുണ്ട്.

NB: ഈ വീട്ടില്‍ ജനിച്ചവരും ,വളര്ന്നവരും,
ഇപ്പോള്‍ ജീവിച്ചിരിക്കുന്ന എല്ലാവരും നല്ല സ്ഥതിയിലാണ്
അതുകൊണ്ടുതന്നെ എനിക്ക് തോന്നുന്നു ഇതൊരു ഭാഗ്യ വീടാണെന്ന് ...
തുടരും ...

Wednesday 9 July 2014

"എന്‍റെ മനസ്സിന്‍റെ പുസ്തക താളില്‍ " ഭാഗം 2 .

                                      "മക്കളുടെ  അച്ഛന്‍

             എന്‍റെയെല്ലാമായ  ജീവിതപങ്കാളിയായിരുന്നു  കുഞ്ഞികൃഷ്ണേട്ടന്‍ . മക്കൾക്ക്‌    അവരുടെ പ്രിയപ്പെട്ട  അച്ഛൻ  !! അവരുടെ  കുട്ടിക്കാലത്ത്  അവരോടൊപ്പം  കളിക്കുന്ന കളിക്കൂട്ടുകാരനായിരുന്നു അവര്‍ക്ക് അച്ഛന്‍ "അക്കാലത്തെ  ഒരുദിവസം   ഓര്‍ക്കുമ്പോള്‍  ഞാനിപ്പോഴും തനിയെ ചിരിച്ചുപോകും . അന്നൊരു ഞാറാഴ്ചയായിരുന്നു .ഉച്ചക്ക്ഒരു പന്ത്രണ്ടുമണി സമയം . ഞാന്‍ കിച്ചനില്‍ ജോലിതിരക്കിലായിരുന്നു .ആരോ കോളിംഗ്ബെല്‍ അടിക്കുന്നുണ്ട് ..ഡോര്‍ ഓപ്പണ്‍ചെയ്യാന്‍  അച്ഛനേയും മക്കളേയും വിളിച്ചുനോക്കി ..ആരുടേയും  പ്രതികരണം കേള്‍ക്കാത്തതിനാല്‍  ഞാന്‍തന്നെ ഡോര്‍ തുറന്നപ്പോള്‍  ഏട്ടന്‍റെ ഓഫീസ്‌  ഫ്രണ്ട്‌  അലക്സാണ്ടര്‍ സാര്‍ ആയിരുന്നു .അദ്ദേഹം ഇടക്കൊക്കെ  വരാറുണ്ട് . ഞങ്ങളോടൊപ്പം ഭക്ഷണം കഴിക്കുകയെന്നത് അങ്ങേര്‍ക്ക്  ഒത്തിരി ഇഷ്ടമായിരുന്നു .മക്കളും വൈഫും  നാട്ടില്‍വര്‍ക്ക് ചെയ്യുന്നതിനാല്‍  പുള്ളിക്കാരന്‍ കോഴിക്കോട് തനിച്ചാണ് താമസം . ഹോംമെയ്ഡ് ഫുഡ്‌ കഴിക്കാനാ ഞാന്‍ കൃഷ്ണന്‍ സാറിന്‍റെ വീട്ടില്‍ വരുന്നതെന്ന് അങ്ങേര്‍ മടികൂടാതെ എന്നും പറയുമായിരുന്നു . റിട്ടേര്‍ചെയ്യാന്‍ നാലഞ്ചു വര്‍ഷംകൂടിയുണ്ട്  അതിങ്ങനെയങ്ങു പോകട്ടെ ...എന്തിനാ ഫാമലിയെ  ബുദ്ധിമുട്ടിക്കുന്നത്  എന്നാ പക്ഷകാരനാ  അദ്ദേഹം ..(പുള്ളികാരനും ഇഹലോകം  വെടിഞ്ഞെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത് .ഈ യവസരത്തില്‍ അദ്ദേഹത്തിനും സ്മരണാഞ്ജലി സമര്‍പ്പിക്കുന്നു .) ഡോര്‍ തുറന്നപാടെ അദ്ദേഹം ചോദിച്ചു ,കൃഷ്ണന്‍സാറില്ലേ എന്ന് .(ഏട്ടന്‍ വീട്ടിലില്ലെങ്കില്‍ കയറിയിരിക്കില്ല ..പിന്നെവരാമെന്നുപറഞ്ഞു തിരിച്ചുപോകും .) ഉണ്ട് സാറ് ഓഫീസ്‌ റൂമില്‍ ഇരിക്കൂ ഞാനിപ്പോള്‍ വിളിക്കാമെന്നു പറഞ്ഞു ഞാനകത്തുപോയി  .അടച്ചിട്ടിരിക്കുന്ന ബെഡ് റൂമില്‍ തട്ടി വിളിച്ചപ്പോള്‍ മോനാണ്  ഡോര്‍ തുറന്നത്..അപ്പോള്‍ അകത്തുകണ്ട കാഴ്ച്ച ആരുകണ്ടാലും ചിരിച്ചു മണ്ണുകപ്പിപ്പോകും ..മോള് അച്ഛനെ മേക്കപ്പ്‌ ചെയ്തിരിക്കുന്നു.മുടി രണ്ടു സൈഡില്‍ റിബണ്‍കെട്ടി സ്ലൈഡ്‌ കുത്തിവെച്ചിരിക്കുന്നു ..എന്‍റെസിന്ദൂരം കൊണ്ട്  വലിയപൊട്ടും ,കണ്ണുകള്‍ കണ്മഷികൊണ്ട് കഥകളി ക്കാരനെപ്പോലെ വാലിട്ടെഴുതിയിരിക്കുന്നു , ഐബ്രോവരഞ്ഞു ,കണ്ണ് തട്ടാതിരിക്കാന്‍  കവിളില്‍ വലിയൊരു ബ്യൂട്ടി സ്പോട്ടും .ആകെമൊത്തം നോക്കിയാല്‍ പുതിയ വീടിനു കണ്ണു തട്ടാതിരിക്കാന്‍ വലിയ കോലം വരച്ചുവെക്കാറില്ലേ സംഭവം അതു പോലിരിക്കുന്നു ... .മോളാണെങ്കില്‍ മേക്കപ്പ്‌മാന്‍റെ  ഗമയില്‍ നില്‍ക്കുന്നു . എല്ലാം കണ്ടപ്പോള്‍ എനിക്കാണെങ്കില്‍ ച്ചിരിച്ചുചിരിച്ചു വയറുനുറുങ്ങിയിട്ടു  സാറ് വെയ്റ്റ് ചെയ്യുന്ന കാര്യം പറയാന്‍ വളരെ പ്രയാസപ്പെട്ടു .പിന്നെ പെട്ടന്നുതന്നെ ഏട്ടന്‍ ഓടി ബാത്ത്‌റൂമില്‍ കയറി ക്ലീന്‍ ചെയ്തു കുളിച്ചിട്ട് വന്നു ."ഇങ്ങിനെ മക്കള്‍ക്കൊപ്പം അവരുടെ ഇഷ്ടത്തിനൊപ്പം നില്‍ക്കുന്ന അച്ഛന്‍ന്മാര്‍  വളരെ കുറവേകാണു..മക്കളോട്  അച്ഛനമ്മമാരില്‍ ആരെയാണിഷ്ടമെന്നു ചോദിച്ചാല്‍ (ഈ സാറ് വന്നാല്‍ മക്കളുടെ കൊഞ്ചി കൊഞ്ചിയുള്ള സംസാരം കേള്‍ക്കാന്‍ എപ്പോഴും ചോദിക്കും  ) മോളില്‍ നിന്നും ഉടനെ ഉത്തരം കിട്ടും അച്ഛനെയാ .അമ്മ അടിക്കും ഭദ്രകാളിയാ.. അവര്‍ക്കെന്നെ  അച്ഛനെ പ്പോലെ കൂടെ കളിക്കാന്‍ കിട്ടാറില്ല . എനിക്ക് ജോലിതിരക്കുണ്ടാവും ..
മക്കള്‍ക്ക്‌ അവരുടെ  യുവത്വത്തിൽ  നല്ല ഉപദേശങ്ങൾ നല്കിയിരുന്ന  നേർവഴി കാട്ടിക്കൊടുത്ത  , ദുശീലങ്ങൾ  തൊട്ടു തീണ്ടിയിട്ടില്ലാത്ത  നല്ലൊരു ഫ്രണ്ട്  കൂടിയായി രുന്നു  അവരുടെ അച്ഛൻ  !! അദ്ദേഹം  സർവീസിൽ (കസ്റ്റം സിൽ )  നിന്നും 1993ൽ പിരിയുന്നത് വരെ ജോലി സ്ഥലങ്ങളിൽ ഫാമലി  കൂടെതന്നെ വേണമെന്ന്  നിർബന്ധമായിരുന്നു . അതിനാൽ കുട്ടികൾ  രണ്ടാളുടെയും  പഠിത്തം  കോഴിക്കോട് വെച്ചായിരുന്നു  . ഞങ്ങൾ  ഒരിക്കലും  വേർപിരിഞ്ഞു താമസിച്ചിട്ടില്ല  .ഡ്യൂട്ടി കഴിഞ്ഞാൽ ഉടൻ  വീട്ടിലെത്തി  ഞങ്ങളോടൊപ്പം   സമയം  ചിലവഴിക്കാനാണ്  കൂടുതലും ഇഷ്ടം .ഞങ്ങളെയും  കൂട്ടി  ഔട്ടിങ്ങും ,നല്ല ഹോട്ടലിൽ  കൊണ്ടുപ്പോയി  ഭക്ഷണം    കഴിക്കൽ  ഇതൊക്കെയാണ്  അദ്ദേഹത്തിന്‍റെ  ഹോബി . പിന്നെ അതിഥി സല്‍ക്കാരപ്രിയനായിരുന്നു  കൃഷ്ണേട്ടന്‍ .ഞങ്ങള്‍ കോഴിക്കോട് താമസിക്കുന്ന കാലത്ത്  അതിഥികള്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല ..ബന്ധുക്കളായും  സുഹ്രുത്ത്ക്കളായും  ഒത്തിരിപ്പേര്‍ വരാറുണ്ട് .നമ്മുടെ നാട്ടിലൊന്നും അക്കാലത്ത് നല്ല ഹോസ്പിറ്റല്‍സും ഡോക്ടര്‍ മാരുമുണ്ടായിരുന്നില്ല . ആയതിനാല്‍ നല്ലൊരു ട്രീറ്റ്മെന്‍റ്കിട്ടണമെങ്കില്‍ എല്ലാവരും കോഴിക്കോടേക്ക് വെച്ച് പിടിക്കും ..മെഡിക്കല്‍കോളേജ്സൌകര്യവും കോഴിക്കോട്കിട്ടുമല്ലൊ..  തലേദിവസം തന്നെ ഓഫീസിലേക്ക്  ഫോണ്‍കോള്‍ വരും . "ഇന്നയാള്‍ക്കുവേണ്ടി  ഇന്ന ഡോക്ടറെ ബുക്ക്‌ ചെയ്യണം എന്നായിരിക്കും  നിര്‍ദ്ദേശം." പിന്നെ അവര്‍ക്കുവേണ്ടതെല്ലാം ചെയ്തു കൊടുക്കും ..ആവശ്യക്കാര്‍ബന്ധുക്കളാവാം,അയല്‍വാസികളാകാം,സുഹുര്‍ത്തുക്കളാവാം..അക്കാലത്ത്നമ്മുടെനാട്ടില്‍,വീടുകളില്‍ടെലിഫോണ്‍സൗകര്യം  വളരെ പരിമിതമായിരുന്നു .. ടെലിഫോണ്‍ബൂത്തിന്റെസേവനം മാത്രമാണ് ആശ്രയം.
നമ്മുടെ അത്യാവശ്യം  മാറ്റി വെച്ചും മറ്റുള്ളവരെ ബുദ്ധിമുട്ടില്‍ സഹായിക്കുന്നതിലാണ് അദ്ദേഹത്തിനു താല്‍പ്പര്യം . നമ്മളെ ഈശ്വരന്‍ സഹായിക്കും എന്നാണു പറയുക . ഞങ്ങളെല്ലാരും  നല്ലഈശ്വരവിശ്വാസികളാണ് . ആ ചിന്താഗതിയായിരിക്കും സുഖദുഃഖസംമിശ്രമായ  ഈ ജീവിതത്തില്‍  ഞങ്ങളെ മുന്നോട്ടുനയിക്കുന്നത് .  പിന്നെ  എല്ലാമാസവും  കോഴിക്കോട്  നിന്നും  ഞങ്ങളെയും  കൂട്ടി   നാട്ടിലെത്തി   (തലശ്ശേരി  )മറ്റു ബന്ധുക്കളെ കാണുക എന്നതും നിർബന്ധമായും പാലിച്ചിരുന്നു  .  കൃഷ്ണേട്ടന്‍ നാട്ടിലെത്തിയിട്ടുണ്ടെന്നറിഞ്ഞാല്‍  പലരും വീട്ടിലെത്തും  "മോനെ നിന്നകാണാന്‍വന്നതാ  ചായകുടിക്കാന്‍ പൈസ വേണം ..മുണ്ട് വേണം , അങ്ങിനെ പോകും അവരുടെയാവശ്യങ്ങള്‍...ആരെയും വെറുംകയ്യോടെ അയക്കാറില്ല ..സഹായിക്കും ..
നാട്ടിലും  ജോലിസ്ഥലത്തും  ഒത്തിരി  നല്ല  സുഹുത്തുക്കൾ  ഉണ്ടായിരുന്നുവെങ്കിലും  ഒരിക്കലും  ഫാമലി വിട്ടു  സുഹൃത്തുക്കളോടൊപ്പം കൂട്ടുക്കൂടി നടക്കുകയെന്ന ശീലങ്ങളൊന്നും  അദ്ദേഹത്തിനില്ലായിരുന്നു  ..എല്ലാവരോടും  സ്നേഹത്തോടെ  ഹായ്..  ബൈ . അത്രമാത്രം . കുടുംബ ത്തിനാണ്  ഫസ്റ്റ്  പ്രയോർട്ടി കൊടുത്തിരുന്നത് .  .അതായിരുന്നു  "എന്‍റെ  മക്കളുടെ അച്ഛന്‍"   .ഇങ്ങിനെയുള്ള  ഞങ്ങളുടെ  സന്തോഷം  കണ്ടിട്ട്  സൃഷ്ടിച്ച  ദൈവത്തിനു  പോലും  അസൂയ  തോന്നികാണും  അതായിരിക്കാം   ഹാർ ട്ട്അറ്റാക്ക്  എന്ന വ്യാചേന ഞങ്ങളിൽ  നിന്നും അദ്ദേഹത്തെ  വിധി കവർന്നെടുത്തത്....
തുടരും ...

Monday 7 July 2014

"എന്‍റെ മനസ്സിന്‍റെ പുസ്തക താളില്‍ "(ഭാഗം ഒന്ന് )



"( "ഞാന്‍ വിജയലക്ഷ്മി "

ചരിത്രമുറങ്ങുന്ന കണ്ണൂര്‍ ജില്ലയിലെ ചിറക്കലില്‍  ജനിച്ചു . ആറുസഹോദരങ്ങള്‍ക്ക്  ഇളയവളായി  "അവരുടെയെ ല്ലാം പ്രിയപ്പെട്ട "കുഞ്ഞുമോളായി"വളര്‍ന്നു . വിവാഹശേഷം  ഭര്‍ത്താവി നോടൊപ്പമാണ്  ആദ്യമായി അതിരുകള്‍ താണ്ടി  ലോകം കാണാന്‍ തുടങ്ങിയത് . അദ്ദേഹത്തിന്‍റെ  മരണ ശേഷം രണ്ടു മക്കളുടെ കൂടെയും  ഇംഗ്ലണ്ടിലും  , ദുബായിലുമായി   ലോകവേഗത്തില്‍ അലിഞ്ഞു ചേരാന്‍ ശ്രമിക്കുന്നു  .. ഈശ്വരാനുഗ്രഹത്താല്‍ മക്കള്‍  രണ്ടുപേരും സന്തുഷ്ട കുടുംബം നയിക്കുന്നു . രണ്ടുപേര്‍ക്കും  ഈരണ്ട്ആണ്മക്കള്‍ വീതം .അവരുടെ കളിയിലും ചിരിയിലും  ആശ്വാസം കണ്ടെത്തിയും  ചെറിയ തോതില്‍  കുത്തികുറിക്കലുമായി ഞാനും  ജീവിക്കുന്നു .(" കഥ ,കവിത ,യാത്രാവിവരണം")
എന്താണ് എങ്ങിനെയാണ്‌ എന്‍റെ എഴുത്തിന്‍റെ തുടക്കം അറിയില്ല...പലരുംപറഞ്ഞുകേട്ടിട്ടുള്ളത്പോലെ അത്ഒരുസൃഷ്ടിയുടെമലവെള്ളപാച്ചിലായിവന്നതായിരുന്നോ...അതും അറിയില്ല...എഴുതാന്‍വല്ലകഴിവുമുണ്ടോ?...അറിയില്ല...വൃത്തവുംപ്രാസവുംഒപ്പിച്ചു കവിശ്രേഷ്ടന്മാര്‍രചിക്കുന്നകവിതാരൂപങ്ങളോട്സാമ്യതയെങ്കിലും ഉണ്ടോ? അതുമറിയില്ല....എല്ലാം ഒരു ഈശ്വരകൃപ.. ഞാനാദ്യമായി എഴുതിയത് , 
വെറും അഞ്ചോ ആറോ വരികളാണ്...ലോകത്തിലെ ഏതൊരു സൃഷ്ടിക്കും ആധാരമായി ഒരു തീവ്ര വേദനയുണ്ടെന്ന് പറയാറുണ്ടല്ലോ...ഹൃദയത്തില്‍ കൊണ്ട മുറിപ്പാടിന്‍റെ( ഞാന്‍ ഒരുപാടിഷ്ടപ്പെട്ടിരുന്ന രക്തബന്ധമുള്ള ബന്ധുവില്‍  നിന്നും )നീറ്റല്‍ , ഒരു കീറ് കടലാസ്സില്‍ കുറിച്ചിട്ട ഏതാനും വരികള്‍.....1995 ലാണെന്ന് തോന്നുന്നു ...ആത്മാവില്‍ തറഞ്ഞ ഒരു തീവ്ര വേദന....ഉമിത്തീയില്‍ നിന്നും ഉരുത്തിരിഞ്ഞ ഒരു കടിഞ്ഞൂല്‍ സൃഷ്ടി....പിന്നീട് എന്തോ എഴുതാന്‍ ശ്രമിച്ചില്ല... ഒരു പക്ഷേ എന്നിലേ സ്രഷ്ടാവ് വീണ്ടും ഒരു തീവ്ര വേദനക്കായി കാത്തിരിക്കുകയായിരുന്നോ ? ... ഒരിക്കല്‍ കൂടി വേദന തീരം തല്ലി ഒഴുകിയപ്പോള്‍ സഹിച്ചില്ല... 2001ജൂലൈ ഒന്ന്  പുലര്‍ന്നത് എന്‍റെ ജീവിതത്തിലേക്ക്ഒരിക്കലുംപെയ്തുതീരാത്തകരിനിഴല്‍കോരിയൊഴിച്ചുകൊണ്ടാണ് .....എന്‍റെസര്‍വ്വസ്വവുമായ എന്‍റെപ്രിയപ്പെട്ടവന്‍എന്നെയുംഎന്‍റെമക്കളെയുംതനിച്ചാക്കിപോയി....ഒട്ടും പ്രതീക്ഷിക്കാത്ത വേളയില്‍ മൃത്യു എന്‍റെ ജീവനാഥനെയും കൂട്ടി പടിയിറങ്ങിയപ്പോള്‍ കണ്ണില്‍ വെറും ഇരുട്ടായിരുന്നു...എന്ത് ചെയ്യണമെന്നറിയാതെവിങ്ങിവിറങ്ങലിച്ചുനിന്നപ്പോള്‍ദുഃഖംഅണപൊട്ടിയൊഴുകി....താങ്ങാന്‍കഴിഞ്ഞില്ല....എങ്ങിനെ പിടിച്ചുനില്ക്കണമെന്നെനിക്കറിയില്ലായിരുന്നു...ദിവസങ്ങളും മാസങ്ങളുംവേദനയില്‍മുങ്ങി ഇഴഞ്ഞുനീങ്ങി...ആത്മാവിന്‍റെപിടച്ചില്‍ സഹിക്കവയ്യാതായപ്പോള്‍വീണ്ടുംഞാന്‍പേനയെടുത്തു...മനസ്സിലെ നീറ്റല്‍കുത്തികുറിച്ചു...അങ്ങിനെഞാന്‍വീണ്ടുംഎഴുതാന്‍തുടങ്ങി.കുറേ രചനകള്‍സൃഷ്ടിച്ചു...ഒന്നും ഒരിക്കലും പബ്ലിഷ് ചെയ്യാന്‍ ശ്രമിച്ചില്ല... പലപ്പോഴായി എന്‍റെ സൃഷ്ടികള്‍ വായിച്ച കുറേ നല്ല സഹൃദയര്‍ എന്നേ കൂടുതല്‍ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിച്ചു...(ഞങ്ങള്‍  "ഞാനും ,മോനും"അച്ഛന്‍റെ വിയോഗത്തിനുശേഷം , അവന്‍റെ ജോലി സംബന്ധമായി തളിപ്പറമ്പ്‌ പാലകുളങ്ങര അയ്യപ്പസ്വാമി ക്ഷേത്രത്തിനടുത്ത്   ഒരു മൂന്നുവര്‍ഷത്തോളം താമസിച്ചിരുന്നു .ഗെയ്റ്റിന്നടുത്തു നിന്നു നോക്കിയാല്‍ കാണുന്നിടത്ത് അമ്പലം ..കഴിയുന്നതും കാലത്ത് വീട്ടുജോലി തുടങ്ങുന്നതിനു മുന്‍പ്‌ കുളിച്ച്അമ്പലത്തില്‍ പോയി തൊഴുതുവരുമായിരുന്നു .നല്ല   അയല്‍വാസികളും ,പരിസരവും ..ഞങ്ങള്‍ താമസിച്ചത് ഒരുകോബോണ്ടില്‍ രണ്ടുവീടുകള്‍ .മറ്റൊന്നില്‍  അച്ഛനുമമ്മയും മൂന്നുമക്കളുമടങ്ങുന്ന കുടുംബം .എനിക്കിഷ്ടപ്പെട്ടു .അവരുടെ ഇളയകുഞ്ഞുവാവ എന്നും എന്‍റെഅടുത്തുതന്നെയാണ് ഉണ്ടാവുക ..നല്ല ഒമാനത്വമുള്ള ഗുണ്ടുമണി വാവ ..ക്രമേണ അവനുഞാന്‍ വിജയേച്ചി അമ്മമ്മയായി ..അവന്‍റെ അച്ഛനുമമ്മയും (ആശയും ,വിജയനും )എന്നെ വിജയേച്ചി എന്നാനുവിളി ക്കാറുള്ളത് .വിജയന്‍ പാര്‍ട്ടിയില്‍ അല്പം ആക്ടീവായആളാണ്‌ .ഇപ്പോഴത്തെ മന്തി ശ്രീമതിടീച്ചര്‍ അധികവും അവിടെ വിജയന്‍റെ വീട്ടില്‍ വരാറുണ്ട് ..അന്ന് അവര്‍ മന്ത്രിയൊന്നുന്നുമായിരുന്നില്ല .അവര്‍ ഏതോ മാസികയുടെ ഭാരവാഹിയായിരുന്നു .ഞാനിത്രയുംപറഞ്ഞുവന്നത് ..ഞാനെഴുതുന്ന കവിതകള്‍ വായിക്കാന്‍ ആശക്ക് വലിയ താല്‍പര്യമായിരുന്നു .രാത്രിയില്‍ എന്‍റെ റൂമില്‍  വെളിച്ചം കണ്ടാല്‍ പിറ്റേദിവസം ചോദിക്കും വിജ്യേച്ചി ഇന്നലെ രാത്രി കവിത യെഴുത്തിലായിരുന്നു അല്ലേ.എനിക്കുതാ  ഞാന്‍ വായിച്ചുനോക്കിയിട്ട്  അഭിപ്രായംപറയാം ...അങ്ങിനെ തളിപ്പറമ്പ് വിടുന്നതുവരെ എനിക്ക് പ്രചോദനം നല്‍കിയ നല്ലൊരു ആരാധിക യായിരുന്നു ആശാവിജയന്‍ .ഒരുതവണ ആശക്ക് വായിക്കാന്‍ കൊടുത്ത കവിത  വിജയന്‍റെ നിര്‍ദ്ദേശപകാരം പബ്ലിഷ് ചെയ്യാന്‍ ശ്രീമതിടീച്ചര്‍ക്ക് കൊടുക്കട്ടെയെന്ന് ആശചോദിച്ചുവെങ്കിലും ,തല്‍ക്കാലം വേണ്ട പിന്നീടാവട്ടെ എന്നുപറഞ്ഞു .)ഈ കുടുംബം മാനസീക മായി എന്നെ സമാധാനജീവിതത്തിലെത്താന്‍ വളരെയേറെ സഹായിച്ചിട്ടുണ്ട് .മോന്‍ ഓഫീസില്‍ പോയാല്‍ ആശയുടെയും കുഞ്ഞുവാവയുടെയും സാമിപ്യം ....ആശ എനിക്ക് മോളെപോലെയായിരുന്നു . എന്‍റെ മോള്‍ മാസത്തിലൊരിക്കല്‍ ജോലിസ്ഥലത്ത്നിന്നും  എത്തും രണ്ടുദിവസം താമസിച്ചിട്ട്തിരിച്ചുപോകും .

             ഞാന്‍ പാലകുളങ്ങര താമസിക്കുന്ന കാലത്താണ് കൂടുതല്‍ എഴുത്തിലേക്ക് തിരിഞ്ഞത് ..ശ്രമം തുടര്‍ന്നു... ഇതു വരെ എഴുതിയതെല്ലാം എന്‍റെ മനസ്സിനെ അല്പം ആശ്വസിപ്പിക്കാനുള്ള ഒറ്റമൂലികള്‍ മാത്രമായിരുന്നു...സ്നേഹസമ്പന്നരായ എന്‍റെ മക്കള്‍ എന്നും എന്‍റെ ശക്തിയും പ്രചോദനവും ആയിരുന്നു. എന്‍റെ ദിവ്യമോള്‍ എന്‍റെ എല്ലാ രചനകളേയും ഒരു ഡയറിയിലേക്ക് പകര്‍ത്തിയെഴുതി വെച്ചപ്പോഴും എന്നെങ്കിലും ഇതെല്ലാം പബ്ലിഷ്ചെയ്യാന്‍സാധിക്കുമെന്ന്തന്നെഞാന്‍കരുതിയിരുന്നില്ല.....അങ്ങിനെയിരിക്കെയാണ്‌ എന്‍റെമകള്‍എന്നേഈബ്ലോഗ് ലോകത്തെക്കാനയിച്ചത് ..ആകര്‍ഷിച്ചത്...സ്വയം ഒരു ബ്ലോഗ്ഗര്‍ ആയ അവള്‍ ഈ മാധ്യമത്തിലേക്കു വരാന്‍ ഒരു പ്രചോദനമായി.... ഇനി ഞാന്‍ എന്‍റെ ശ്രമം തുടരട്ടേ...നിങ്ങള്‍ വിലയിരുത്തുക...എന്‍റെ പാമര ബുദ്ധിയില്‍ ജന്മം കൊണ്ട എന്‍റെ എളിയ സൃഷ്ടികള്‍ ഞാന്‍ ഇവിടെ സമര്‍പ്പിക്കുന്നു....പണ്ടത്തെ ജാതിഭേദങ്ങള്‍ക്ക്അതീദമായി ഞാനെഴുതിയ  ഒരു  ചെറുകഥ എനിക്ക് നഷ്ടപ്പെട്ടുപോയിരുന്നു  . ആ കഥ നാല്‍പ്പതു വര്‍ഷങ്ങള്‍ക്കുശേഷം എനിക്ക് തിരിച്ചുകിട്ടി . ഈ അടുത്തകാലത്തായാണ് ആ കഥ പബ്ലിഷ് ചെയ്തത് ...

തുടരും ...

Wednesday 27 February 2013

"മൈ ഹോം "( നൊസ്റ്റാള്‍ജിയ)



                                                   ഇത്  ഞങ്ങളുടെ  വീട് !

ഈ വീടിന് എത്രത്തോളം കാലപ്പഴക്കമുണ്ടെന്നുപറയാന്‍ എനിക്ക് പറ്റില്ല .എന്‍റെ വിവാഹം(1970) കഴിഞ്ഞു ,വലതുകാല്‍ വെച്ചുകയറി വന്നത് ഈ വീട്ടിലേക്കാണ് .അന്ന് ഈ വീട്ടില്‍ ,അമ്മയും മക്കളും ,മക്കളുടെ മക്കളും ഒരു വേലക്കാരിയുമടക്കം  ഏതാണ്ട് 24 പേര്‍ അടങ്ങിയ കൂട്ടുകുടുംബാംഗങ്ങള്‍ ഇവിടെ താമസിച്ചിരുന്നു . ഞാന്‍ വിവാഹം കഴിഞ്ഞു അധികം താമസിയാതെ തന്നെ ഭര്‍ത്താവിനോടൊപ്പം ഉലകം ചുറ്റാന്‍തുടങ്ങി (അദ്ദേഹത്തിന്റെ ജോലിസ്ഥലത്താണ് പോയത് കേട്ടോ ) കാലക്രമേണ ഓരോരുത്തരും വേറെ വേറെ വീടുവെച്ചു താമസം മാറി . ഇത്രയധികംആള്‍ക്കാര്‍ താമസിച്ച വീടിന്‍റെയവസ്ഥ ഊഹിക്കാമല്ലോ ..കേടുവന്നാലും ചിതലരിച്ചാലും ആരും റിപ്പയര്‍ ചെയ്യില്ല .എല്ലാവര്‍ക്കും വേണ്ട സ്വത്തല്ലേ ..എല്ലാവരും സ്വന്തമായി വീട് പണിതപ്പോള്‍ ,പിന്നെ ഈ വീട്ടില്‍  താമസിക്കാന്‍ ആരും ഇല്ലാതായി .  എട്ടു വര്‍ഷത്തോളം പൂട്ടിയിട്ടപ്പോള്‍ വീടിന്‍റെ അവസ്ഥ വളരെ ദയനീയമായിരുന്നു .

പിന്നെ വൈകാതെ പാര്‍ട്ടീഷന്‍(( നടന്നു . ആ വീടിനോടുള്ള അറ്റാച്ച്മെന്റ് കാരണം എന്‍റെ ഭര്‍ത്താവ്  ആ  വീടിനു (വീടെന്ന് പറയാന്‍ പറ്റില്ല ,വെറും വീടിന്‍റെ അസ്ഥികൂടം എന്നതാവും ശരി ) വിലകെട്ടി എല്ലാവര്ക്കും കാശ് കൊടുത്ത് 1989 ല്‍ സ്വയം   ഏറ്റെടുത്തു.
പലരും ഞങ്ങളെ  ഉപദേശിച്ചു.ഈ വീട്  കമ്പ്ലീറ്റ്‌ പൊളിച്ചുമാറ്റി പണിയുന്നതായിരിക്കും നല്ലത് .പഴയ വീടിന്മേല്‍  പൈസ ചിലവിട്ടാല്‍ ,ഒത്തിരി ചിലവിടെണ്ടിവരും  .അങ്ങിനെ പലേവിധ ഉപദേശങ്ങള്‍ ..
എന്നാല്‍ ഞങ്ങള്‍ക്ക് അതൊന്നും ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല .ആ വീടിന്‍റെ തനിമ ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നു . പ്രത്യേകിച്ചും മക്കള്‍ക്ക്‌ .
പിന്നെ വൈകിയില്ല ,ഓടൊക്കെ ഇറക്കിച്ചു .മേല്കൂരയുടെ  ദ്രവിച്ച മരങ്ങളൊക്കെ പൊളിച്ചുമാറ്റി .തേക്കില്‍ പുതിയതായി പണിത് കെട്ടുകയറ്റുന്നതിന് മുന്നേ  റീ പ്ലാസ്റ്ററിങ്ങ് നടത്തി .കെട്ടുകയറ്റി , ഓടുവെച്ചു.
റീ ഫ്ലോറിങ്ങ് , റീ വയറിങ്ങ് ചെയ്തു .പെയ്ന്റിങ്ങും ,ഗൈറ്റു ഫിറ്റിങ്ങും കൂടിയായപ്പോള്‍  ,ഞങ്ങളുടെ  "പഴമ നിലനിര്‍ത്തി കൊണ്ടുള്ള പുതുക്കി പണിത വീട് താമസത്തിന് റെഡി .ഇത്രയും പണി തീര്‍ക്കാന്‍ അഞ്ചു മാസം  വേണ്ടിവന്നു .വലിയൊരു മുതല്‍മുടക്കും . എങ്കിലും ഞങ്ങള്‍ സംതൃപ്തരാണ്.
       1990 മാര്‍ച്ചില്‍  താമസം  തുടങ്ങിയപ്പോള്‍ ആദ്യ നാളുകളില്‍ അല്‍പ്പം വിമ്മിഷ്ടമായിരുന്നു .ഇരുപത്തിനാലോളം ആള്‍ക്കാര്‍ താമസിച്ചിരുന്ന  വീട്ടില്‍ ഞങ്ങള്‍ നാലുപേര്‍  മാത്രം ...ക്രമേണ അതും ശീലമായി .

           ഏറെ കാലം എന്റെ ഭര്‍ത്താവും ഞാനും ഞങ്ങളുടെ  രണ്ടു മക്കളും അടങ്ങിയ ഒരു കൊച്ചുകുടുംബത്തിന്‍റെ സ്നേഹവും ,സന്തോഷവും സമന്വയിച്ചു നിന്നിരുന്ന  തായിരുന്നു  ഞങ്ങളുടെ  വീട് .
എന്നാല്‍ "2001 ജൂലായ് ഒന്ന് "പിറന്നത്  ഞങ്ങളുടെ സന്തോഷവും സമാധനവും തല്ലികെടുത്തുകൊണ്ടായിരുന്നു ..ഒരിക്കലും മറക്കാന്‍ കഴിയാത്ത ദുഃഖം നല്കികൊണ്ടായിരുന്നു .എന്റെ ഗൃഹനാഥന്‍ അപ്രതീക്ഷിതമായ , ഹൃദയാഘാതം കാരണം  ഇഹലോകവാസം വെടിഞ്ഞു.
എനിക്കിന്നും ആ ഷോക്കില്‍ നിന്നും  മോചനം കിട്ടിയിട്ടില്ല .എല്ലാ ദുഖവും  ഉള്ളിലൊതുക്കി ,മക്കളെ യറിയിക്കാതെ  ഇപ്പോഴും ആ നല്ലകാലത്തിന്റെ  ഓര്‍മ്മകളിലും ,മക്കളുടെയും കൊച്ചു മക്കളുടെയും സന്തോഷ ത്തിലും ,സങ്കടത്തിലും പങ്കുചേര്‍ന്നും ,ഇങ്ങിനെ അല്‍പ്പം ബ്ലോഗെഴുത്തും ,വായനയുമായി കാലം കഴിക്കുന്നു ,

ഇപ്പോള്‍ ഏഴു വര്‍ഷമായി ഈ വീട് പൂട്ടികിടക്കുകയാണ് ,എല്ലാവര്‍ഷവും ഒരുമാസം മകനോടുംകുടുംബത്തോടുമൊപ്പം  ഇവിടെ വന്നു താമസിക്കാറുണ്ട്.ചില വര്‍ഷങ്ങളില്‍  ഈ സമയം മോളും കുടുംബവും കുറച്ചു ദിവസത്തേക്ക് എത്തും അപ്പോള്‍  മക്കളും കൊച്ചുമക്കളും ഒത്തുള്ള ആ സന്തോഷത്തില്‍ എന്നോടൊപ്പം  അവരുടെ അഛനും പങ്കെടുക്കുന്നതായി എനിക്ക് അനുഭവപ്പെടാറുണ്ട്.

NB: ഈ വീട്ടില്‍ ജനിച്ചവരും ,വളര്ന്നവരും,
ഇപ്പോള്‍ ജീവിച്ചിരിക്കുന്ന എല്ലാവരും നല്ല സ്ഥതിയിലാണ്
അതുകൊണ്ടുതന്നെ എനിക്ക് തോന്നുന്നു ഇതൊരു ഭാഗ്യ വീടാണെന്ന് .    













Monday 24 October 2011

മോളുടെ വീട്ടിലെ ഗാര്‍ഡന്‍ ( ഇന്‍ യു .കെ )
















കൊച്ചുമോനോടൊപ്പം അല്‍പ്പം വിശ്രമം "ഗാര്‍ഡനിലൂടെ ഒരു സവാരിഗിരിഗിരി ".😄


ഇവിടെയും  വേണമെങ്കില്‍ അല്‍പ്പനേരം ചിലവഴിക്കാം 

              ഇത്  ഗാര്‍ഡനുള്ളിലെ  വിശ്രമ
    സങ്കേതം(ബാന്റ്ഹൌസ് )
     ഇവിടെ ഇരുന്ന് അല്‍പ്പം
  തളർച്ചമാറ്റാം
                                                                                  
ഇവര്‍  എന്റെ മക്കളെ പോലെ  കരുതുന്ന
ഡോക്ടറും വൈഫും .(മക്കളുടെ ഫ്രണ്ട്സ്)

               ഇവര്‍ ഞങ്ങളുടെ ഗസ്റ്റ് 😊
                    ഗാര്‍ഡനിലൂടെ ഒരു 
                            ഈവിനിങ്ങ്
                                സവാരി ..


          ഈ മതിലിനരികില്‍ കാണുന്നത്
                   ഒരുതരം  മുല്ലപൂവാണ്..
                   ടെന്നിസ്  കോർട്ടിന്റെ പിന്നിൽ
                      കോർണിഷ്  ചെടികളാണ് 
  ഇത് റോസാപൂക്കള്‍ അല്ലകെട്ടോ .അതിഭംഗി
യുള്ളഡാലിയാ പൂക്കളോട് സാമ്യതയുള്ള 
ഈ സുന്ദരി കുഞ്ഞിൻറെ പേരറിയില്ല ..
വിരിഞ്ഞാൽ കുറേ  ദിവസങ്ങള്‍
 ഇവള്‍ കണ്ണിനു കുളിര്‍മതരും .
ഇതിന്‍റെ നാലു നിറത്തിലുള്ള
 സുന്ദരിമാര്‍ ഇവിടെ യുണ്ട് .
പൂക്കാലം കഴിയാറായപ്പോഴാ
  ഫോട്ടോസ് എടുക്കാനുള്ള
 ബുദ്ധി തലയിലോടിയത്  😒
              ഇത് ഗാര്‍ഡനിലേക്കുള്ള 
              മറുഭാഗത്തെ എന്‍ട്രന്‍സ്
        
ഇത്  മറ്റൊരു  എൻട്രൻസ്

                              ഗാര്‍ഡന്‍ പരിചരണംഅല്‍പ്പം കുറഞ്ഞതി നാൽ     വന്യമൃഗസങ്കേതംപോലെആയിട്ടുണ്ട്‌   പൂര്‍വ്വസ്ഥിതിയിലാക്കാനായ്‌ garden           ഓരോ വശംക്ലീന്‍ചെയ്തുവരുയുള്ളൂ
ഇത് ഡാര്‍ക്ക്  പിങ്ക് റോസും ,റെഡ്‌ റോസും  😊

      നിറത്തിലും  സൈസിലും  വെത്യസ്ഥ
       ങ്ങളായ  ഇരുപത്തഞ്ചിലേറെ ഇനം
             റോസാ പൂക്കൾ ഇവിടെയുണ്ട് .

ഇത്  ഓറഞ്ചും വൈറ്റ്‌ മിക്സ്‌
 റോസാ പൂക്കള്‍  
ഓറഞ്ച്  റോസ്  മറ്റൊരിനം
വയലറ്റ്‌ റോസാ പൂക്കള്‍ (കാട്ടുവള്ളികള്‍
 ചുറ്റി പിണഞ്ഞു കിടക്കിന്നു )

ഇത് മറ്റൊരിനം
                     
നിങ്ങള്‍ക്കിഷ്ടപ്പെട്ടുവോ  ഈ ഗാര്‍ഡന്‍ ?
   ഇവിടെ ട്രീ ഹൌസില്‍  ഫിറ്റ്‌ ചെയ്ത
 റോപ്പ്‌വേയിൽ  യാത്രക്ക്തയ്യാറായിപച്ച
കൊടി  പ്രതീക്ഷിച്ചുകൊണ്ട് 😃
ഇവിടെ വരുന്നവർ ക്കൊക്കെപ്രായഭേദ മില്ലാതെ റോപ്പ്‌വേ വലിയഹരമാണ് ഒരുവട്ടമെങ്കിലു കയറാതെ പോകില്ല .പിന്നെ ഒരുകാര്യം ഞാനും മോളും ധൈര്യം ഒത്തിരി കൂടുതൽ  കാരണംഇതു വരെ കയറീട്ടില്ല  😃

                                
ഞാൻ ഇരുന്നു ഒന്നു കറങ്ങി വരാൻ കൊച്ചുമോന്  വലിയ നിബന്ധം .എന്നേ
 തള്ളി വിടാന്‍  പുള്ളിക്കാരൻ തയ്യാര്‍ 😍😃
സ്കൂള്‍ ബസ്സ്‌  വീട്ടില്‍ എത്തുന്നതും 
കാത്തുള്ള നില്‍പ്പ് ...











 കുട്ടികള്‍ക്കുള്ള  പ്ലേ ഏരിയ..
 കുട്ടികള്‍ക്കുള്ള  പ്ലേ ഏരിയ..  
 ട്രീ ഹൌസ്  ദൂരെയുള്ള കാഴ്ച
നിങ്ങള്‍ക്കി ഗാർഡൻ
 ഇഷ്ടപ്പെട്ടുവെങ്കിൽ വളരെ സന്തോഷം 🙏
 അടുത്തു തന്നെ ഫ്രൂട്ട്സ് ഗാര്‍ഡന്‍ പോസ്റ്റ്
ചെയ്യാൻ ശ്രമിക്കാം 😊