Tuesday 11 May 2010

"നഷ്ട വസന്തം അവസാന ഭാഗം "



നശിച്ചവളെ  ഇതിനാണോടി  കെട്ടി ചുറ്റി പഠിക്കാനെന്നും  പറഞ്ഞു ഇവിടെ നിന്നും പോകുന്നത് ? ഒരു താഴ്ന്ന ജാതിക്കാരനെ  മാത്രമേ  നിനക്ക് പ്രേമിക്കാന്‍  കിട്ടിയുള്ളൂ ?   കുടുംബം നശിപ്പിക്കാന്‍ പിറന്ന സാത്താന്റെ സന്തതി ..അമ്മാവി നാവില്‍ കൊള്ളാവുന്നത്ര തെറികള്‍ വിളിച്ചു കൂവി കൊണ്ടിരുന്നു ..എല്ലാം കേട്ടറിഞ്ഞു വല്യമ്മാവന്‍ കലിതുള്ളികൊണ്ടു ഓടിവന്നു മുടിക്ക് കുത്തി പിടിച്ചു  അരിശം  തീരുവോളം  തിരിച്ചും മറിച്ചും തല്ലികൊണ്ടിരുന്നു  ..കുഞ്ഞമ്മാവന്‍  തല്‍സമയം എത്തിയില്ലായിരുന്നുവെങ്കില്‍  അവര്‍ എന്നെ തല്ലിക്കൊന്നു കുഴിച്ചു മൂടുമായിരുന്നു .അവര്‍ എന്റെ പുസ്തകങ്ങളൊക്കെ  പിച്ചിക്കീറി നശിപ്പിച്ചു ..പിന്നീട് എന്നെ കോളേജില്‍ പോകാന്‍ അനുവദിച്ചില്ല ..അങ്ങിനെ ആ അദ്ധ്യായവും അവിടെ അവസാനിച്ചു ..എന്നെ കോളേജില്‍ ചേര്‍ത്തതിന്റെ  പേരില്‍ വല്യമ്മാവനും  കുഞ്ഞമ്മാവനും തമ്മില്‍ വഴക്കുണ്ടായി ..അത് കയ്യാങ്കളിയില്‍ അവസാനിച്ചു .അന്ന് കുഞ്ഞമ്മാവന്‍  തറവാട്ടില്‍നിന്നും  ഇറങ്ങിപോയതാണ് ...പിന്നീടിതുവരെ  തിരിച്ചുവന്നില്ല ...എന്തു സംഭവിച്ചെന്നു  ഒരറിവുമില്ല
അങ്ങിനെ  ആ വീട്ടില്‍  ഞാന്‍ തീര്‍ത്തും  ഒറ്റപ്പെട്ടവളായി.വീണ്ടും ഒരിക്കല്‍ ക്കൂടി  മുരളിയെ കണ്ടു എന്നെ  എങ്ങോട്ടെങ്കിലും  കൊണ്ടുപോയി  രക്ഷിക്കു യെന്നു  പറയണമെന്നുണ്ടായിരുന്നു .പക്ഷെ വീട്ടില്‍ നിന്നും പടിപ്പുരക്കു പുറത്തു  കടക്കാന്‍ അനുവാദമില്ലായിരുന്നു .എങ്കിലും  ലേഖയോ ,മുരളിയോ തന്നെ തേടി വരുമെന്ന പ്രതീക്ഷ  ആശക്ക്‌ വക നല്‍കി .ആരെങ്കിലും ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാല്‍ അവരായിരിക്കുമെന്നു കരുതി നെഞ്ചില്‍ ഒരു പടപടപ്പാണ്....ആരും കാണാതെ ചെന്ന് നോക്കും ..ഫലം നിരാശ മാത്രം ..ഗേറ്റില്‍ കണ്ണും നട്ടു കാത്തിരിപ്പ് നീണ്ടുപോയതല്ലാതെ ...ആരും എന്നെ തേടി വന്നില്ല .അങ്ങിനെ  വര്‍ഷത്തിന്റെ ദൈര്‍ഘ്യ ത്തോടെ ഒരുമാസം  കടന്നുപോയി .
ഒരു ദിവസം  ഗീത കോളേജില്‍ പോയശേഷം  അവളുടെ റൂം തൂത്ത് വൃത്തിയാക്കവേ  അവളുടെ മേശപ്പുറത്തു  കിടന്ന കവറിന്‍മ്മേലുള്ള  കയ്യക്ഷരം ...അതുതുറന്നുനോക്കാന്‍  മനസ്സിനെ പ്രേരിപ്പിച്ചു ..
അതില്‍ മുരളിയുടെ ഫോട്ടോയും ,ഗീതക്കുള്ള  ഒരു കത്തുമായിരുന്നു .അക്ഷരങ്ങളിലൂടെ കണ്ണോടിച്ചപ്പോള്‍  ഞാനാകെ  തളര്‍ന്നു പോയി ..വായിച്ചു മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല ....അന്ന് മുതല്‍  ഞാന്‍ അയാളെ  വെറുത്തു ..ഒരു നികൃഷ്ട ജീവിയെപ്പോലെ ...  
 ജീവിതത്തില്‍  ഇനിയൊരിക്കലും കണ്ടുമുട്ടരുതെന്ന്  ആഗ്രഹിച്ചു  . പിന്നീടയാളെ പറ്റി ഒരിക്കലും  ചിന്തിച്ചില്ല . മരവിച്ച മനസ്സുമായി  ഒരു ജീര്‍ണ്ണിച്ച നിഴലായി കഴിഞ്ഞുകൂടി  . ഗീതയുടെ  ആനുവല്‍   എക്സാം  കഴിയുന്ന  ദിവസം  കോളേജില്‍  പോയതാണവള്‍ . രാത്രിയായിട്ടും  തിരിച്ചുവന്നില്ല . അന്വേഷണത്തില്‍ മനസ്സിലായത് അവള്‍ മുരളിയോടൊപ്പം നാടുവിട്ടുപോയെന്നാണ് . ഹോ  ...എന്നിട്ടിപ്പോള്‍ മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം അവളും അവളുടെ മണിക്കുട്ടന്റെ   അച്ഛനായികൊണ്ട് ..     അമ്മാവന്റെയും അമ്മാവിയുടെയും പ്രിയപ്പെട്ട മരുമകനായി  മുരളി പടിപ്പുര കയറി വന്നിരിക്കുന്നു ...... ഗീതയെ മുരളിയുടെ കൂടെ ഡല്‍ഹിയില്‍  വച്ച് കണ്ടുമുട്ടിയെന്നും അവര്‍ക്ക് ഒരു കുഞ്ഞു പിറന്നിരിക്കുന്നെന്നും  അമ്മാവന്റെ കൂട്ടുകാരനായ രാമന്‍ പിള്ളയുടെ  മകന്‍  അറിയിച്ചപ്പോള്‍ അന്ന് ഭൂകമ്പം സൃഷ്ട്ടിച്ച  അമ്മാവന്‍ തന്നെയാണോ  അകത്തെമുറിയില്‍ നിന്നും  പൊട്ടിച്ചിരിക്കുന്നത് ......
അടുക്കളയില്‍ പത്രങ്ങളുടെ കൂട്ടിമുട്ടലുകളുടെ  കലമ്പല്‍ കേള്‍ക്കാം . മകളേയും മരുമകനേയും   വിഭവ സമൃദ്ധമായൂട്ടാന്‍  അമ്മായി അടുക്കളയില്‍  ഒരുക്കങ്ങള്‍ നടത്തുകയവാം . ഞാനെന്ന മനുഷ്യജീവി  ഈ വീട്ടിലുണ്ടെന്ന്  ആരും ഓര്‍ത്തതേയില്ല  . ലതിക ഒരിക്കല്‍ കുടി തന്റെ  കഴിഞ്ഞകാല ജീവിതത്തിലേക്ക് പിന്തിരിഞ്ഞുനോക്കി . നഷ്ടങ്ങള്‍  മാത്രമേ ഉണ്ടായിരുന്നുള്ളു.  വീണ്ടെടുക്കാന്‍ പറ്റാത്ത നഷ്ടങ്ങള്‍  . ഈ വീട്ടില്‍ തനിക്കൊഴികെ  ഇന്നൊരുല്സവ  ദിവസമാണ്   .തന്നെയാരും ശ്രദ്ധിക്കില്ലെന്നറിയാം.. . അവള്‍ വാതില്‍ പാളികള്‍ തുറന്നു ഇരുട്ടിലേക്ക് ഇറങ്ങി . അമ്മയുടെ കുഴിമാടത്തിനരികെ ചെന്ന് നമസ്ക്കരിച്ചു .  അവളുടെ കണ്ണില്‍നിന്നും കണ്ണീര്‍ ത്തുള്ളികള്‍ ഉതിര്‍ന്നു വീണു .............. തലയുയര്‍ത്തി ആകാശത്തിലേക്ക്  നോക്കിയപ്പോള്‍ ഇരുട്ടിലും കാര്‍ മേഘകൂട്ടങ്ങള്‍ക്കിടയില്‍ നിന്നും അച്ഛനും അമ്മയും മാടിവിളിക്കുന്നതായി തോന്നി .  .....അവളൊരിക്കല്‍ കുടി കുഞ്ഞമ്മവനെ ഓര്‍ത്തു .  അമ്മാവാ... അങ്ങ് എവിടെയാണ് ? നഷ്ടങ്ങളില്ലാത്ത  നാട്ടിലാണോ ?  ഈ  ലതിമോളെയുംകൂടെ  കൊണ്ട് പോകു . അവളെങ്ങോട്ടെന്നില്ലാതെ   ഇറങ്ങി നടന്നു  .  അപ്പോഴും  അമ്മാവന്റെയും മുരളിയുടെയും പൊട്ടിച്ചിരി കേള്‍ക്കാമായിരുന്നു  . തന്നെ  പരിഹസിക്കും പോലെ ..............




 ഈ കഥ ഇവിടെ അവസാനിക്കുന്നു .