" മുജെ ഹിന്ദി നഹി മാലൂം "😀😀😀
എന്‍റെ സ്വദേശം വിട്ടുള്ള ആദ്യത്തെ
വിദേശയാത്ര1974നവംമ്പറില്‍ പൂനയിലേക്കായിരുന്നു ..(കേരളംവിട്ടുള്ളകന്നിയാത്ര ..) ഭര്‍ത്താവിനൊപ്പംഅദ്ദേഹത്തിന്‍റെ ജോലിസ്ഥല
ത്തേക്ക്. കൂടെ ഏഴുമാസം പ്രായമുള്ള ഞങ്ങളുടെ ആദ്യ കണ്മണിയായ മോളും .രണ്ടു ദിവസം മുഴുവന്‍ ട്രെയ്നില്‍ ..മൂന്നാം ദിവസം അവിടെയെത്തി ഹോ!! ..മടുപ്പിക്കുന്ന യാത്ര ..
(ഇടയില്‍ ഒരുകാര്യംപറഞ്ഞോട്ടെ ... എന്‍റെകുട്ടിക്കാലത്ത്ഒത്തിരിഇഷ്ട്മായിരുന്നു ട്രെയിന്‍ യാത്ര .അന്ന് അച്ഛനോടും ,അമ്മയോടുമൊപ്പം എന്‍റെ ചേച്ചിയുടെ ഭര്‍തൃവീട്ടില്‍ ചിറക്കലില്‍ നിന്നും തലശ്ശേരിക്കുള്ള യാത്ര .. ..ഹോ! എന്തു രസമായിരുന്നു ...ട്രെയിന്‍ ജനാലക്കല്‍ ഇരുന്നു നമുക്കെതിര്‍ ദിശയിലേക്കോടുന്ന മരങ്ങളും ,മൃഗങ്ങളും ,കെട്ടിടങ്ങളും മറ്റും കാണാന്‍ ...ഓടികൊണ്ടിരിക്കുന്നത് ട്രെയ്നാണെന്ന് അന്നത്തെ കുഞ്ഞുകുട്ടിക്കറിയില്ലായിരുന്നു...ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് അറിവ് ഇത്തിരികൂടുതലാണ് ,അവര്‍ വളരുന്ന സാഹചര്യങ്ങള്‍ പ്രധാന ഘടകംതന്നെയാണ് .)
ഞങ്ങള്‍പൂനയിലെത്തിയത്തിയതിനുപിറ്റേദിവസംഎന്തുകൊണ്ടെന്നറിയില്ല എന്‍റെ കുഞ്ഞുമോള്‍ക്ക് നിലയ്ക്കാത്ത ചര്‍ദ്ദിയും ,വയറിളക്കവും ..ഒരു ദിവസംക്കൊണ്ട് ചുരുങ്ങിയത് ഇരുപതു തവണ യെങ്കിലും തുടര്‍ന്നിട്ടുണ്ടാവാം ... ഹോ എന്‍റെ ദൈവമേ ..ഞങ്ങള്‍ മോളെയും കൊണ്ട് അടുത്തുള്ള വെല്‍ഫെയര്‍ സെന്‍ററിലേക്കോടി ..ഡോക്ടര്‍ കാര്യമായ കുഴപ്പമൊന്നും ഉള്ളതായി പറഞ്ഞില്ല .മെഡിസിന്‍ കൃത്യമായി കൊടുക്കാനും ,പാലിന് പുറമേ തിളപ്പിച്ചാറ്റിയ വെള്ളം ഒത്തിരി കുടിപ്പിക്കാനും പറഞ്ഞു . തന്നിരുന്ന മെഡിസിന്‍ കൃത്യമായി കൊടുത്തെങ്കിലും മോളുടെ അസുഖത്തിനു ഒരുമാറ്റവുമില്ലാതെ തുടര്‍ന്ന് ..സമയം അര്‍ദ്ധരാത്രിയോളമായി .കുടിക്കുന്ന പാലും ,വെള്ളവും മുഴുവനായും രണ്ടു വഴിക്കായി പുറത്തു പോയിക്കൊണ്ടിരുന്നു ..ഞാനും എന്‍റെ ചേട്ടനും ബേജാറോടെ മുഖത്തോടുമുഖം നോക്കി ..അവരവരുടെ മനസ്സിലോടുന്ന ചിന്തകള്‍ തമ്മില്‍ത്തമ്മില്‍ അറിയിക്കാതെ എങ്ങിനെയോ നേരം വെളുപ്പിച്ചു ..അപ്പോഴേക്കും മോളുടെ നാവു പുറത്തേക്ക് തൂക്കിയിട്ടിരിക്കുകയായിരുന്നു ..എന്‍റെ ഈശ്വരന്മാരെ ഞങ്ങളുടെ പൊന്നുമോളെ രക്ഷിക്കണേ ..എന്‍റെ അറിവിലുള്ള ദൈവങ്ങള്‍ക്കൊക്കെ നിവേദനംസമര്‍പ്പിച്ചു വഴിപാടു നേര്‍ന്നു ...ഉടനെ ആര്‍മിയുടെ വണ്ടിവരുത്തി പൂന ആര്‍മി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു ...എന്‍റെ മോളുടെ സ്ഥിതി വളരെ മോശമായ്ക്കൊണ്ടിരിക്കുകയായിരുന്നു .എന്‍റെ മനസ്സിലൂടെ ഒരുപാട് ചിന്തകള്‍ കടന്നുപോയിക്കൊണ്ടിരുന്നു ..."എന്തിനാണീശ്വരാ പൂനയിലേക്ക് വരാന്‍ തോന്നിയത് ..ഈ നാട് എന്റെ മോളെ എനിക്ക് നഷ്ടപ്പെടുത്തുമോ ?"പലപല ചിന്തകളാല്‍ ഹോസ്പിറ്റലില്‍ എത്തിയതറിഞ്ഞില്ല ..
മോളെയും കൊണ്ട് കാഷ്വാലിറ്റിയിലേക്കോടി . മോളുടെ അവസ്ഥ കണ്ടതിനാലാവം ഡോക്ടര്‍ പെട്ടന്നുതന്നെ പരിശോധിച്ചു ..കുട്ടിയെ ഉടനെ അഡ്മിറ്റ് ചെയ്യണം കുട്ടിയുടെ അവസ്ഥ വളരെ സീരിയസാണ് ..രാത്രിതന്നെഹോസ്പിറ്റലില്‍ എത്തിക്കാത്തതിനുഡോക്ടര്‍ വഴക്കുപറഞ്ഞു ... അഡ്മിറ്റ് എന്ന് കേട്ടത് മുതല്‍ എനിക്ക് ബേജാറ്കൊണ്ട് ശ്വാസം നെഞ്ചില്‍ കുടുങ്ങിയത് പോലായി ശ്വാസം മേലോട്ടും താഴോട്ടും വരുന്നില്ല .
ഒന്നാമതായി എന്‍റെ പൊന്നുമോളെ എനിക്ക് നഷ്ട്ടപ്പെടുമോയെന്ന പേടി .മറ്റൊരുകാര്യം എനിക്ക് ഹിന്ദി സ്കൂളില്‍ പഠിച്ച അറിവല്ലാതെ ഹിന്ദി സംസാരിക്കാന്‍അറിയില്ല..അവിടെയാണെങ്കില്‍ എല്ലാവരും സംസാരിക്കുന്നത് ഹിന്ദിയില്‍ ...ഏട്ടനാണെങ്കില്‍ അവിടെ നില്‍ക്കാനും പറ്റത്തില്ല .വിസിറ്റെഴുസ് ടൈമില്‍മാത്രമേവരാന്‍പാടുള്ളൂ...ഞാനാകെധര്‍മ്മസങ്കടത്തിലായി .സമയം 11മണി ...വൈകുന്നേരം നാലുമണി വരെ വാര്‍ഡില്‍ കുറെ ഹിന്ദി ക്കാരുടെ നടുവില്‍ എന്നെയും മോളെയും തനിച്ചു വിട്ടു ...എന്‍റെ മന :സമാധാനത്തിനുവേണ്ടി ഏട്ടന്‍ ഒരു മലയാളി നേഴ്സ് നെ കണ്ടെത്തി ..എന്നെ കാട്ടികൊടുത്തിട്ട് ,ഇയാള്‍ക്ക് ഹിന്ദി സംസാരിക്കാന്‍അറിയില്ലഎന്തെങ്കിലും ആവശ്യം വരികയാണെങ്കില്‍ ഒന്ന് ഹെല്പ് ചെയ്യണേ യെന്നു റിക്വസ്റ്റ് ചെയ്തു ..എന്നിട്ട് എന്നോട് ഏട്ടന്‍ പറഞ്ഞു പേടിക്കേണ്ട ഡോക്ടര്‍ വരുമ്പോള്‍ അവര്‍ കൂടെയുണ്ടാവും ..അവരെല്ലാം മലയാളത്തില്‍ പറഞ്ഞുതരും ...നാലുമണിക്ക് ഞാനെത്തുമെന്നും പറഞ്ഞു പുള്ളിക്കാരന്‍ ക്വാട്ടെഴ്സ്സിലേക്കും പോയി .
പിന്നെ അടുത്തഊഴം ..ഡോക്ടരുടെവരവായി .കൂടെ രണ്ടുമൂന്നു കുട്ടി ഡോക്ടര്‍മാരും.. എന്‍റെനെഞ്ചിടിപ്പ് കൂടാന്‍ തുടങ്ങി ..ശരിക്കും പറഞ്ഞാല്‍ അടുത്തു നില്‍ക്കുന്നവര്‍ക്ക് കേള്‍ക്കാം .. എന്നെ പരിചയപ്പെടുത്തിയ സിസ്റ്ററെയുംകൂടെകണ്ടപ്പോള്‍അല്‍പ്പം ആശ്വാസം തോന്നി ,അവര്‍ സഹായിക്കുമല്ലോ ... പിന്നെഡോക്ടര്‍ മോളെ പരിശോധിച്ചു ..എന്നിട്ട്എന്‍റെനേരെതിരിഞ്ഞു "ബച്ച കിത്തനെ ബാര്‍ ട്ടട്ടികിയ ,കിത്തനെബാര്‍ ഉള്‍ട്ടി കിയാ "എനിക്ക് ഒന്നും മറുപടിപറയാന്‍കഴിയാതെ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ .. സിസ്റ്ററുടെ വക "ബത്താവോന കിത്തനാ ബാര്‍ കിയാ " എന്റെ കണ്ണില്‍ കണ്ണീര്‍ നിറഞ്ഞു വന്നു എനിക്കൊന്നും പറയാന്‍ പറ്റുന്നില്ല ..ഡോക്ടര്‍ക്ക് എന്തോ എന്നോട് സഹതാപം തോന്നി ..ആര്‍ യു മലയാളി ? ഞാന്‍ തലയാട്ടി ..പിന്നീട് നല്ല തമിഴ് ചുവയുള്ള മലയാളത്തില്‍ എന്നോട് മോളുടെ കാര്യങ്ങളൊക്കെ തിരക്കി .ഞാന്‍ എല്ലാം വിശദമായി പറഞ്ഞു ..
ഡോക്ടര്‍മെഡിസിനും ഗ്ലൂക്കോസുംസ്റ്റാര്‍ട്ട്ചെയ്തു .. ഏതാനും മണികൂറുകള്‍ കൊണ്ട് മോളുടെ പുറത്തേക്ക് തൂക്കിയിട്ടിരുന്ന നാവ് ഉള്ളിലേക്ക് വലിഞ്ഞു ..മോളുടെ മുഖത്തു ഇത്തിരി പ്രസരിപ്പ് വരാന്‍ തുടങ്ങി ..എല്ലാം ഈശ്വര കൃപ ...
(സോറി ഇനിഞാനൊരു കാര്യം പറഞ്ഞോട്ടെ ..ആ "അഹങ്കാരി "യായ മറുനാടന്‍ മലയാളി സിസ്റ്ററെ ഞാനെന്നും ഓര്‍ക്കും ..ശരിക്കും പറയുകയാണെങ്കില്‍ മലയാളികള്‍ക്ക് തന്നെ അപമാനമാണ് ഇങ്ങിനെയുള്ള ചിലര്‍ ..കൂട്ടത്തില്‍ ആ നല്ല തമിഴ് ഡോക്ടറെ ഒരിക്കലും മറക്കില്ല ..മറക്കാന്‍ പറ്റില്ല മോളുടെ പുനര്‍ജന്മം ...അദ്ദേഹത്തിന്‍റെ വരധാനമാണ് എന്നും ഞാന്‍ കരുതുന്നു ..)
നാലുമണി ആയപ്പോഴേക്കും ഏട്ടന്‍ തിരിച്ചെത്തി .മോളുടെ ആദ്യാവസ്ഥയില്‍ വന്ന മാറ്റം കണ്ട് ഏട്ടന്‍ ഒത്തിരി സന്തോഷിച്ചു ..പിന്നെ ഡോക്ടര്‍ ഹിന്ദി യില്‍ മോളുടെ വിവരം തിരക്കിയതും ഞാന്‍ മിണ്ടാതിരുന്നതും ,ഏല്‍പ്പിച്ച മലയാളി സിസ്റ്ററുടെ പ്രകടനവും വിശദമായി ഏട്ടനോട് പറഞ്ഞു ..അന്നുമുതല്‍ ഏട്ടന്‍റെ വക ഹിന്ദി ക്ലാസ്സ് തുടങ്ങി ..ഒരു ഡയറിയില്‍ ഡോക്ടറോട് ചോദിക്കേണ്ടതും പറയേണ്ടതുമായ വാചകങ്ങള്‍ ,മറ്റുള്ളവര്‍ വല്ലതും ചോദിച്ചാല്‍ പറയേണ്ടത് ..അങ്ങിനെയങ്ങിനെ നീണ്ട ഒന്‍പതു ദിവസം ...ഞങ്ങളുടെ മോള് പൂര്‍ണ്ണ ആരോഗ്യവതിയായി .കൂട്ടത്തില്‍ അമ്മ അച്ഛനിലൂടെ അത്യാവശ്യം വേണ്ടുന്ന ഹിന്ദിയും പഠിച്ചു .അന്നത്തെ ആ ഒന്‍പതു ദിവസം ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സ് പിടയും ..
പിന്നെ ഭാഷയറിയാത്തോരിടത്തു അക്കാലത്ത് (ഇപ്പോഴാണെങ്കില്‍ നോ പ്രോബ്ലം )എത്തിപ്പെട്ടാലുള്ള അവസ്ഥ വളരെ ദയനീയമാണ് ....സംസാരിക്കുമ്പോള്‍ തോട തോടാ എന്നുപയോഗിക്കേണ്ട സ്ഥാനത്തു നമ്മള്‍ സ്കൂളില്‍ പഠിച്ചിരുന്ന ..കുച്ച് =കുറച്ച് എന്നര്‍ത്ഥം വെച്ച് കുച്ച് കുച്ച് എന്ന് പറഞ്ഞിട്ടുണ്ട് ഞാന്‍ ..കേട്ടവര്‍ ചിരിക്കും ...ഹോസ്പിറ്റലിലെ ഹിന്ദി ക്കാരിയായ തൂപ്പുകാരി ഒരു ദിവസം എന്നോട് പറഞ്ഞു "ബഹന്ജി ഉതര്‍ നഹി തൂക്ന " സത്യത്തില്‍ എനിക്ക് അവര്പറഞ്ഞ കാര്യം മനസ്സിലായില്ല .ഞാന്‍ എന്നോടായിരിക്കില്ല അവര്‍ പറഞ്ഞത് എന്നുകരുതി അവരുടെ മുന്നില്‍ വെച്ചുതന്നെ അവിടെ തുപ്പി ..ആസ്ത്രീ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് നടന്നുപോയി ..
ഞാനാദ്യം സംസാരിക്കാന്‍ പഠിച്ച ഹിന്ദി ഇങ്ങിനെയാണ് ..കിത്തനബാര്‍ ട്ടട്ടികിയാ ? തീന്‍ ബാര്‍ ട്ടട്ടി കിയാ ഹെ ..കിത്തനെ ബാര്‍ ഉള്‍ട്ടി കിയാ ഹെ ? ഇത്തനാബാര്‍ ....അങ്ങിനെ തുടര്‍ന്നൂ എന്‍റെ ഹിന്ദി പഠനം ...ഒന്നും അറിയാത്ത അവസരത്തില്‍ എനിക്ക് തോന്നിയിട്ടുണ്ട് ഈ ഹിന്ദിക്കാര്‍ എന്തിനാണപ്പാ ഏതു നേരവും എന്തുപറഞ്ഞാലും അച്ഛാ അച്ഛാ അച്ഛാ എന്നിങ്ങനെ വിളിച്ചുകൊണ്ടിരിക്കുന്നത് എന്ന് ..സംശയം ഏട്ടന്‍ വന്നപ്പോള്‍ ചോദിച്ചു ...എന്‍റെ സംശയം കേട്ടപ്പോള്‍ ആദ്യം അങ്ങേരു കുടുകുടാ ചിരിച്ചു ..എനിക്ക് ദേഷ്യമാവന്നത് ..നിങ്ങള്‍ കാര്യം പറയാതെ.. ക്ക് ക്ക് ക്ക് ചിരിക്കുന്നതെന്തിനാ ?പുള്ളിക്കാരന്‍ ചിരി നിര്‍ത്തി പറഞ്ഞു ..എടി പൊട്ടി അവര്‍ അച്ഛനെ വിളിക്കുന്നതല്ല ..ഒരാള്‍ മറ്റൊരാളോട് സംസാരിക്കുമ്പോള്‍ ..ഒകെ അല്ലെങ്കില്‍ ശരി എന്നൊക്കെ പറയാറില്ലേ ..അതുപോലെ അവരുടെ ഭാഷയില്‍ അച്ചാ..അച്ചാ എന്നുപറയും ..
ഞാന്‍ പലപ്പോഴും ഇതൊക്കെ ഓര്‍ത്ത്(അറിവില്ലായ്മ ) പലരോടും പറഞ്ഞും ചിരിക്കാറുണ്ട് .
പിന്നീട് രണ്ടു വര്‍ഷത്തിനു ശേഷം ഇതേ ഹോസ്പിറ്റലില്‍ എന്‍റെ രണ്ടാമത്തെ ഡെലിവറിക്ക് വേണ്ടി പോയിരുന്നു ..അപ്പോള്‍ എനിക്ക് ഹിന്ദിക്ക് പഞ്ഞമില്ലായിരുന്നു ..എന്‍റെ ആദ്യാനുഭവം മനസ്സിലുള്ളതുകൊണ്ടാവാം ,ഹിന്ദി അറിയാതിരുന്ന രണ്ടുമൂന്നു പേരെ ഞാന്‍ പല അവസരത്തിലായി സഹായിച്ചിട്ടുണ്ട് . ഇതൊക്കെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത പാഠങ്ങളാണ്...
ഇതിലെ കഥാപാത്ര മായിരുന്ന മോള് ഇവിടെ UKyil കുടുംബ സമേതം കഴിയുന്നു ..അവള്‍ക്ക് ആറുവയസ്സു,ഒരുവയസ്സുമുള്ള രണ്ടാങ്കുട്ടികള്‍,,അവളുടെ ഭര്‍ത്താവ് ഇവിടെ ഡോക്ടറാണ് .അവള്‍ ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നില്ല ..ഇവരോടൊപ്പം കൊച്ചുമക്കളുടെ കളികൂട്ടുകാരിയായി ആറുമാസത്തേക്ക് cഞാനും ഇവിടെയുണ്ട് ...
എല്ലാ ഓർമ്മകളും
ReplyDeleteആത്മകഥാരൂപത്തിൽ ഇതുപോലെ കുറിച്ചിടുക